കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലക്ക് 2014ലെ അന്തർസർവകലാശാല ഫുട്ബാൾ കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാനിയായിരുന്നു വി.പി. സുഹൈർ എന്ന ഗോളടി യന്ത്രം. 16 ഗോളുകളാണ് പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ സുഹൈർ അടിച്ചുകൂട്ടിയത്. ഇരിങ്ങാലക്കുട െക്രെസ്റ്റ് കോളജ് താരമായിരുന്ന സുഹൈർ പിന്നീട് സന്തോഷ് ട്രോഫിയിൽ കേരളത്തിനായി പന്തുതട്ടി. ഇൗസ്റ്റ്ബംഗാളിെൻറ നിരയിലെത്തിയപ്പോൾ െകാൽക്കത്ത ലീഗിൽ കഴിഞ്ഞ വർഷം ഹാട്രിക്കടിച്ച് തുടങ്ങിയ സുഹൈറിന് പരിക്കാണ് പിന്നീട് വില്ലനായത്.
മൂന്നു വർഷമായി ഐ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടും സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാനായിരുന്നില്ല. ഇത്തവണ ഗോകുലം കേരള എഫ്.സിയിെലത്തിയ സുഹൈർ സീസണിൽ പകരക്കാരനായാണ് ആദ്യം ടീമിലുണ്ടായിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ചെന്നൈ സിറ്റിക്കെതിരെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ആയിരുന്നു ഐ ലീഗിൽ ആദ്യമായി ആദ്യ ഇലവനിൽ കളിക്കുന്നത്.
ഗോകുലം തോറ്റെങ്കിലും സുഹൈറിെൻറ തകർപ്പൻ ഗോൾ ഗോകുലത്തിന് പൊരുതാനുള്ള ആവേശമേകിയിരുന്നു. ‘ഞാൻ കാത്തിരുന്ന നിമിഷമായിരുന്നു അത്. പക്ഷേ, ടീം ജയിക്കാത്ത ദുഃഖം ഉണ്ട്. നമ്മൾക്ക് ജയിക്കാവുന്ന മത്സരമായിരുന്നു. ഞായറാഴ്ച ഷിേല്ലാങ് ലജോങ്ങിനെതിരായ പോരാട്ടം ജയിച്ചേ പറ്റൂ’-സുഹൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.