മഡ്രിഡ്: ജയം ഉറപ്പിച്ച മത്സരം കളഞ്ഞു കുളിച്ചപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന് നഷ്ടമായത് വിലപ്പെട്ട രണ്ടുപോയൻറ്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ് ‘ഇ’യിലെ ആവേശപ്പോരിൽ ലിവർപൂളിനെ സെവിയ്യ 3-3ന് സമനിലയിൽ തളച്ചു. മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് സെവിയ്യയുടെ തിരിച്ചുവരവ്. സെവിയ്യയുടെ തട്ടകത്തിൽ ആക്രമണ ഫുട്ബാൾ അഴിച്ചുവിട്ട ലിവർപൂൾ റോബർേട്ടാ ഫിർമീന്യോ(2, 38), സാഡിയോ മാനെ(22) എന്നിവരുടെ ഗോളിൽ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിയിരുന്നു.
എന്നാൽ, രണ്ടാം പകുതി കളിമാറി. വിസാം ബിൻ യാദർ (51,60) ഗ്വിഡോ പിസാരോ (93) എന്നിവരുടെ സൂപ്പർ ഗോളുകളിൽ സെവിയ്യ മത്സരം സമനിലയിലാക്കുകയായിരുന്നു. ഇതോടെ ഗ്രൂപ് ‘ഇ’യിലെ ലിവർപൂൾ(9 പോയൻറ്), സെവിയ്യ (8 പോയൻറ്), സപാർട്ടക് മോസ്കോ (6 പോയൻറ്) എന്നിവർക്ക് േനാക്കൗട്ട് ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കണം. ഗ്രൂപ് ‘എഫി’ൽ മാഞ്ചസ്റ്റർ സിറ്റി ഒരു ഗോളിന് ഫെയ്നൂർദിനെ തോൽപിച്ചു. 88ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്ങിെൻറ ഗോളിലാണ് സിറ്റിയുടെ ജയം. അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച കൗമാര താരം ഫിൽഫോഡൻ, യായ ടുറെക്ക് പകരം 75ാം മിനിറ്റിൽ കളത്തിലിറങ്ങി. ഗ്രൂപ്പിൽനിന്നും സിറ്റി നോക്കൗട്ട് ഉറപ്പിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.