ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ

കൊച്ചി: ഗോവയിൽനിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌.സിയിൽ. ഒഡിഷ എഫ്‌.സിയിൽനിന്നാണ് 26കാരൻ ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കറിൽനിന്ന് 2015ൽ മുംബൈ സിറ്റി എഫ്‌.സിയിലൂടെയാണ് ഐ‌.എസ്‌.എല്ലിൽ അരങ്ങേറിയത്.

2016-’17ലെ ഐ-ലീഗ് സീസണിൽ ലോണിലൂടെ ഐസ്വാൾ എഫ്‌.സിയിൽ ചേർന്നു. ആ സീസണിൽ എട്ട് ക്ലീൻ ഷീറ്റുകളോടെ ഐ-ലീഗിൽ ക്ലബിന് കിരീടം ഉയർത്താൻ സഹായിക്കുന്നതായി ആൽബിനോയുടെ പ്രകടനം. ദീർഘവീക്ഷണമുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സെന്നും ശരിയായ സ്ഥലത്താണ് എത്തിയതെന്നും ആൽബിനോ പറയുന്നു. ആൽബിനോയെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് രംഗത്തുവന്നു.

Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT