കൊച്ചി: തുടർതോൽവികളിൽനിന്ന് തിരിച്ചെത്താൻ തയാറെടുക്കുന്ന മലയാളിപ്പടയ്ക്ക ് വെള്ളിയാഴ്ച അഗ്നിപരീക്ഷണം. ഐ.എസ്.എൽ മൂന്നാം ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ ്സിന് എതിരാളികളാവുന്നത് ഡൽഹിയിൽനിന്ന് ആസ്ഥാനവും പേരും മാറിയെത്തുന്ന ഒഡിഷ എ ഫ്.സി. മൂന്നു മത്സരങ്ങളിൽ ഒരു ജയം മാത്രം ക്രെഡിറ്റിലുള്ള ഇരുനിരക്കും ഇതു മാനം വീണ്ടെട ുക്കാനുള്ള പോരാട്ടമാണ്. പ്രതീക്ഷകൾ പാളിയ തുടക്കത്തിനു പുറമെ, പരിക്കുമലട്ടുന്ന മഞ്ഞപ്പട, ആരാധക വിശ്വാസം തിരിച്ചുപിടിക്കാനും മുറിവുണക്കാനും വിജയം വഴിയൊരുക്കുമെന്ന വിശ്വാസത്തിലാണ്.
ബ്ലാസ്റ്റേഴ്സിെൻറ പരിക്ക് ഒഡിഷ കോച്ച് ജോസഫ് ഗോംബോക്ക് ‘ശുഭവാർത്ത’യാണ്. അവസാന മത്സരത്തിൽ മുംബൈ എഫ്.സിയെ അവരുടെ തട്ടകത്തിൽ 2-4ന് മുട്ടുകുത്തിച്ചതിെൻറ ആവേശവുമായാണ് കലിംഗ സംഘം കൊച്ചിയിലെത്തിയത്. സ്വന്തം ആരാധകർക്ക് മുന്നിൽ മറ്റൊരു തോൽവികൂടി ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോറിയുടെ സമനില തെറ്റിക്കും. വ്യാഴാഴ്ച മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ക്യാമ്പിലെ പരിക്കു ഭീതിയെക്കുറിച്ചാണ് കോച്ചിന് പറയാനുണ്ടായിരുന്നത്. സീസണിനു മുന്നെ സന്ദേശ് ജിങ്കാനിൽ തുടങ്ങിയ പരിക്കിെൻറ ‘കളി’ നാലാം മത്സരത്തിലേക്കു കടക്കുേമ്പാഴും ബ്ലാസ്റ്റേഴ്സിനെ വിട്ടുമാറിയിട്ടില്ല.
പ്ലേമേക്കറായി കരുതിയിരുന്ന മാരിയോ അർക്വെസിനും കാവൽ പടയുടെ നായകനായി എത്തിച്ച സുവർലൂണിനും പരിക്കേറ്റതോടെ കോച്ചിെൻറ പദ്ധതികളൊന്നും കളത്തിൽ നടക്കുന്നില്ല. ഉള്ള താരങ്ങളുമായി പിടിച്ചു നിൽക്കുമെന്നുതന്നെയാണ് ഷട്ടോറിക്ക് പറയാനുള്ളത്. അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയോട് ഒരു ഗോളിന് തോറ്റെങ്കിലും മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും കെ.പി. രാഹുലും പ്രശാന്തും ഫോമിലേക്കെത്തിയത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.
കളത്തിൽ ടീം എന്നനിലയിൽ ഒരു വിന്നിങ് ഫോർമുല കണ്ടെത്താനായില്ല എന്നതിനാൽ ഫോർമേഷനിൽ ഇനിയും മാറ്റം വരാനിടയുണ്ട്. സ്റ്റാർ സ്ട്രൈക്കർ ബർത്തലോമിയോ ഒഗ്ബച്ചെയുടെ നീക്കങ്ങൾക്ക് കൃത്യമായ പിന്തുണ നൽകാൻ മധ്യനിരക്കാവുന്നില്ലായെന്നതും പ്രശ്നമാവുന്നു. മുംബൈക്കെതിരെ ലക്ഷ്യം കണ്ട ഒഡിഷയുടെ സിസ്കോ ഹെർണാണ്ടസ്, അറീഡെയ്ൻ, ജെറി എന്നിവർ ആക്രമണം കനപ്പിച്ചാൽ ബ്ലാസ്റ്റേഴ്സിെൻറ പ്രതിേരാധനിരക്ക് പിടിപ്പത് പണിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.