ചെന്നൈ: തുടരെ തോൽവികളും സമനിലകളുമായി അവസാനം നിൽക്കുന്ന ചെന്നെയിനും വലിയ മാറ്റങ്ങളില്ലാത്ത കേരള ബ്ലാസ്റ്റേഴ്സും ഐ.എസ്.എൽ സീസണിലെ രണ്ടാം ജയം തേടി ഇന്ന് മുഖാമുഖം. കളി ജയിപ്പിക്കാനാവാതെ ജോൺ ഗ്രിഗറി പരിശീലനം നിർത്തി മടങ്ങിയ ചെന്നൈയിന് സ്വന്തം മണ്ണിലാണ് പോരാട്ടമെങ്കിൽ മികച്ച കളി കെട്ടഴിച്ചിട്ടും പഴി ബാക്കിയാക്കിയതിെൻറ പാപഭാരം മായ്ക്കാനാണ് കേരള ടീമിെൻറ ഇറക്കം.
രണ്ടു തവണ കിരീടം ചൂടിയ ചെന്നൈയിന് ഇത്തവണ ഏറ്റവും മോശം സീസണാണ്. വലിയ തിരിച്ചടികളിൽനിന്ന് തിരിച്ചുവന്ന ചരിത്രമുള്ളവരായിട്ടും കാര്യമായ പ്രതീക്ഷ വെക്കാത്തവർ. അവസാനം കളിച്ച രണ്ടും സമനിലയിൽ കുരുങ്ങിയ ടീമിന് ജയം പിടിക്കാൻ മാത്രം സാധ്യമാകുന്നില്ലെന്നതാണ് ദുഃഖം. ആദ്യം ഗോൾ നേടുകയും പിന്നീട് കലമുടക്കുകയും ചെയ്യുന്നത് അവസാന കളികളിലൊക്കെ കണ്ടു.
ഇതിലേറെ കഷ്ടമാണ് ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ. എല്ലാം ശരിയാക്കിയെന്നു തോന്നിച്ച പ്രകടനവുമായി 90 മിനിറ്റ് മൈതാനം നിറഞ്ഞ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് അടുത്തിടെ എല്ലാ കളികളിലും സമനിലക്ക് നിന്നുകൊടുത്തത്. നാലു കളികളിൽ മൂന്നു ഗോളുമായി മെസ്സി ബൗളി മുന്നിൽനിന്ന് നയിക്കുന്നത് തെല്ല് ആശ്വാസം നൽകുന്നുണ്ടെങ്കിലും മറ്റുള്ളവർ പ്രതിഭയുടെ നിഴലാകുന്നത് നിരാശ നൽകുന്നു. ബർതലോമിയോ ഒഗ്ബെച്ചെ, മരിയോ അർക്വസ് തുടങ്ങിയവർ ഫോമിലായാൽ കേരളത്തിന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.