ബ്ലാസ്റ്റേഴ്സ്-ഡൽഹി പോരാട്ടം നാളെ കൊച്ചിയിൽ; ജയം അനിവാര്യം

കൊച്ചി: പ്ലേ ഓഫ് മോഹങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച ഡൽഹി ഡൈനാമോസിനെ നേരിടും. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. ആദ്യപാദ മത്സരത്തിൽ ഡൽഹിയെ അവരുടെ നാട്ടിൽ 1-3ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ ആ പോരാട്ടവീര്യം നിലനിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. മുംബൈക്കെതിരെ ജയിക്കുകയും നിർണായക മത്സരങ്ങളിൽ ജാംഷഡ്പുരിനോടും ഹോം ഗ്രൗണ്ടിൽ ഗോവയോടും കാലിടറി. മധ്യനിരയിലെ സൂപ്പർതാരങ്ങളുടെ പരിക്കും മുന്നേറ്റ നിരയിൽ തിളങ്ങിയിരുന്ന മാർക്ക് സിഫ്നിയോസിനെ പറഞ്ഞുവിടുകയും ചെയ്തതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ വീണ്ടും ഭാഗ്യം തേടുന്നത്. 

12 മത്സരങ്ങളിൽ മൂന്ന് ജയം, അഞ്ച് സമനില, നാല് തോൽവി ഉൾപ്പെടെ 14 പോയൻറുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 11 മത്സരങ്ങളിൽ രണ്ട് ജയം, ഒരു സമനില, എട്ട് തോൽവിയുമായി 11 പോയേൻറാടെ പത്താം സ്ഥാനത്താണ് ഡൽഹി. പ്ലേഓഫ് സാധ്യത വിദൂരമാണെങ്കിലും അവസാന നാലിലേക്കുള്ള മറ്റു പലർക്കും ഡൽഹി വെല്ലുവിളിയാണ്, പ്രത്യേകിച്ച് നിർണായക മത്സരങ്ങളിൽ തോൽക്കുകയും ഗോൾ വഴങ്ങുകയും ചെയ്യുന്ന ബ്ലാസ്റ്റേഴ്സിന്. കൊച്ചിയിൽ നടന്ന ഏഴ് മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. സമനില കുരുക്കിനൊടുവിൽ സ്വന്തം മണ്ണിൽ പരാജയവും അറിഞ്ഞു. ആരാധക പ്രതീക്ഷയും ടീമിെൻറ സാധ്യതയും ആഭ്യന്തര പ്രശ്നവുമൊക്കെ ചേർന്ന കടുത്ത സമർദത്തിനു നടുവിലാണ് എട്ടാം ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് തയാറെടുക്കുന്നത്. 

വ്യക്തിഗത പ്രകടനങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇതുവരെ വിജയം സമ്മാനിച്ചത്. നല്ല രീതിയിൽ കളിച്ചിരുന്നവരുടെ പരിക്കും തിരിച്ചടിയാണ്. ബെർബറ്റോവ്, കിസിറ്റോ, റിനോ ആേൻറാ എന്നിവർ ഡൽഹിക്കെതിരെ കളിക്കുമോയെന്ന് ഉറപ്പില്ല. ഹ്യൂം കളംനിറഞ്ഞ് കളിക്കുന്നുണ്ടെങ്കിലും പന്ത് എത്തിച്ചുനൽകാൻ ആളില്ല. സി.കെ. വിനീതാകട്ടെ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടുമില്ല. സിഫ്നിയോസിെൻറ അഭാവം ടീമിന് ക്ഷീണം ചെയ്യും. 
Tags:    
News Summary - INDIAN SUPER LEAGUE 2017 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT