കോഴിക്കോട്: കേരളത്തിൽനിന്നുള്ള കാലിക്കറ്റ്, കേരള, കണ്ണൂർ സർവകലാശാലകൾ അഖിലേ ന്ത്യ അന്തർസർവകലാശാല പുരുഷ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. പോണ്ടിച്ചേരി സർവകലാശാല മൈതാനത്ത് നടക്കുന്ന ദക്ഷിണമേഖല അന്തർസർവകലാശാല ഫുട്ബാളിൽ സെമി ലീഗിലേക്ക് കടന്നേതാടെയാണ് മൂന്നു ടീമുകൾക്കും യോഗ്യത ഉറപ്പായത്. ക്വാർട്ടർ ൈഫനലിൽ മദ്രാസ് സർവകലാശാലയെ സഡൻഡെത്തിൽ (7-6) കീഴടക്കിയാണ് നിലവിലെ അഖിലേന്ത്യ അന്തർസർവകലാശാല ജേതാക്കളായ കാലിക്കറ്റ് സെമി റൗണ്ടിലേക്കും അഖിലേന്ത്യ ചാമ്പ്യൻഷിപ്പിനും യോഗ്യത നേടിയത്.
നിശ്ചിത സമയത്ത് 1-1ന് പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഒടുവിൽ സഡൻഡെത്തിൽ ഗോൾകീപ്പർ മുഹമ്മദ് അസ്ഹർ കാലിക്കറ്റിെൻറ രക്ഷകനായി.തിരുനെൽവേലി മനോൻമണിയം സുന്ദർനാർ സർവകലാശാലയെ ക്വാർട്ടറിൽ 3-0ത്തിന് മറികടന്നാണ് കണ്ണൂർ സെമി ലീഗിലേക്ക് കടന്നത്. എസ്.ആർ.എം സർവകലാശാലയെ 3-1നാണ് കേരള തോൽപിച്ചത്. ആതിഥേയരായ പോണ്ടിച്ചേരിയെ തോൽപിച്ച് (2-0) ഹിന്ദുസ്ഥാൻ സർവകലാശാലയും സെമിയിലെത്തി. സെമി ലീഗ് തിങ്കളാഴ്ച തുടങ്ങും. ഇൗ മാസം 20 മുതൽ 28 വരെ മുംബൈ സർവകലാശാലയിലാണ് അഖിലേന്ത്യ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.