ലണ്ടൻ: കാത്തിരുന്ന ലോകതാരം ആരാണെന്ന് ഇന്നറിയാം. റഷ്യൻ മണ്ണിലെ ലോകകപ്പും, യൂറോപ്യൻ മൈതാനങ്ങളെ ഉഴുതുമറിച്ച കളിക്കാലത്തിനുമൊടുവിൽ ലോക ഫുട്ബാളിലെ മികച്ച താരം ആരാവും. 2017 ജൂൈല മുതൽ 2018 ജൂൈല വരെയുള്ള ഒരു വർഷ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽനിന്ന് തിരഞ്ഞെടുത്ത പത്തുപേർ. ദേശീയ ടീം ക്യാപ്റ്റന്മാരും പരിശീലകരും വിദഗ്ധരായ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നവരുടെ വോട്ടിങ്ങിലെ അന്തിമപട്ടികയിൽ ഇടംപിടിച്ച മൂന്നുപേർ.
യുവൻറസിെൻറ പോർചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിവർപൂളിെൻറ ഇൗജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ്, റയൽ മഡ്രിഡിെൻറ ക്രൊയേഷ്യൻ സ്റ്റാർ ലൂക മോഡ്രിച്. മൂവരിൽ ആരാവും പോയവർഷത്തെ മികച്ച താരം. ആരാധകരുടെ കാത്തിരിപ്പിനും ആശങ്കകൾക്കും ഇന്ന് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ ഉത്തരം ലഭിക്കും.
ഇന്ത്യൻസമയം രാത്രി 11 മുതലാണ് താരരാവിെൻറ തുടക്കം. അവാർഡ് പട്ടികയിലില്ലെങ്കിലും ലയണൽ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളും മുൻകാല കളിക്കാരുമെല്ലാം അവാർഡ് നിശക്ക് സാക്ഷിയാകാനെത്തും.യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിവരുന്ന മോഡ്രിച്ചിനാണ് പട്ടികയിൽ കൂടുതൽ സാധ്യത കൽപിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.