കൊച്ചി: മോഹൻ ബഗാെൻറ അതേ പടയെ അണിനിരത്തി കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിെൻറ അണിയറ ഒരുക്കത്തിന് തുടക്കമിട്ടു. ഹെഡ് കോച്ച് കിബു വികൂനയുടെ സഹായികളായെത്തുന് നത് അദ്ദേഹത്തിനൊപ്പം മോഹൻ ബഗാനിലുമുണ്ടായിരുന്ന യുവ പരിശീലകർ. പോളണ്ടുകാരനാ യ തോമസ് ചോർസാണ് സഹപരിശീലകൻ. വികൂനയുടെ കോച്ചിങ് കരിയറിൽ ഉടനീളം അദ്ദേഹത് തിെൻറ സഹപരിശീലകനായി യുവേഫ ‘എ’ ലൈസൻസിനുടമയായ ഈ പോളണ്ടുകാരനുണ്ടായിരുന്നു.
ലിത്വാനിയക്കാരാനായ പോളിയസ് റഗുസ്കാസാണ് ഫിസിക്കൽ പ്രിപ്പറേഷൻ കോച്ച്. ടീമിെൻറ പരിശീലന ചുമതലയും കളിക്കാരുടെ ഫിറ്റ്നസും റഗുസ്കാസിെൻറ ചുമതലയാവും. ഇരുവരും മോഹൻ ബഗാനിൽ നിന്നാണ് വികൂനക്കൊപ്പം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇവർക്കൊപ്പം മുൻതാരം കൂടിയായ ഇഷ്ഫാഖ് അഹ്മദ് സഹപരിശീലകനായി തുടരും.
തുരുപ്പ്ചീട്ടാവും ഒച്ചോവ
ടാക്ടിക്കൽ ആൻറ് അനലിറ്റിക്കൽ കോച്ചായി വരുന്ന സ്പാനിഷുകാരൻ ഡേവിഡ് ഒച്ചോവയാണ് ശ്രദ്ധേയ സാന്നിധ്യം. കളിക്കാരുടെ മികവും പോരായ്മയും ഇഴകീറി പരിശോധിക്കുകയും, എതിരാളിയുടെ പോരായ്മകൾ കണ്ടെത്തി മാച്ച് പ്ലാനിങ് നടത്തുകയുമാണ് ടാക്ടിക്കൽ അനലിസ്റ്റിെൻറ ചുമതല. യൂറോപ്യൻ ഫുട്ബാളിലെ സ്ഥിരം കാഴ്ചയാണെങ്കിലും ഇന്ത്യൻ ഫുട്ബാളിൽ പതിവില്ലാത്ത നിയമനമാണിത്.
സ്പാനിഷ് ലീഗിലെ രണ്ടും മൂന്നും ഡിവിഷൻ ടീമുകൾക്കൊപ്പം പരിചയമുള്ള ഡേവിഡ് ഒച്ചോവയുടെ വരവ് ബ്ലാസ്റ്റേഴ്സിന് ഗുണകരമാവും. ‘പുതിയ ടീമിനൊപ്പം പ്രവർത്തിക്കാൻ കിബു വിളിച്ചു. ഞാൻ ഏറ്റെടുത്തു. രണ്ടു വർഷത്തേക്കാണ് കരാർ.
പുതിയൊരു രാജ്യത്തെ അനുഭവം വ്യത്യസ്തമാവും. വൻആരാധക പിന്തുളയുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആഗസ്റ്റിൽ ടീമിനൊപ്പം ചേരും’ -സ്പാനിഷ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഡേവിഡ് ഒച്ചോവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.