ലണ്ടൻ: ബാറ്റുമായി മുന്നിൽനിന്ന് നയിച്ച കെയിൻ വില്യംസൺ കുറിച്ച അപരാജിത സെഞ്ചുറിയുടെ കരുത്തിൽ ദക്ഷിണാഫ്രി ക്കക്കെതിരെ ന്യൂസിലൻഡിന് നാലുവിക്കറ്റ് ജയം. മഴയിൽ നനഞ്ഞ പിച്ചിൽ റൺമഴയൊഴിഞ്ഞിട്ടും ആവേശം അവസാന ഒാവർവരെ നീ ട്ടിയെടുത്താണ് ന്യൂസിലൻഡ് സെമി സാധ്യത സജീവമാക്കിയത്.
എളുപ്പം മറികടക്കാവുന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ ന്യൂസിലൻഡിന് തുടക്കത്തിലേ പിഴക്കുന്നതായിരുന്നു കാഴ്ച. മൂന്നാം ഒാവറിൽ സ്കോർ 12ൽ നിൽക്കെ റബാദക്ക് റിേട്ടൺ ക്യാച്ച് നൽകി ഒാപണർ മൺറോ മടങ്ങി. മൂന്നാമനായി ഇറങ്ങിയ വില്യംസണെ കൂട്ടുപിടിച്ച് ഗുപ്റ്റിൽ പതിയെ സ്കോർ ഉയർത്തിയതോടെ കളി വീണ്ടും കിവി ചിറകിൽ. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മൽസരത്തിൽ ഏറെ വൈകാതെ വീണ്ടും ട്വിസ്റ്റെത്തി. സ്കോർ 72ൽ നിൽക്കെ 35 റൺസെടുത്ത ഗുപ്റ്റിൽ ഹിറ്റ്വിക്കറ്റായി മടങ്ങി. തൊട്ടുപിറകെ ഒാരോ റണ്ണുമായി റോസ് ടെയ്ലറും ലതാമും കൂടാരം കയറി.
എന്തും സംഭവിക്കാമെന്നായ കളിയിൽ പക്ഷേ, ആദ്യം ജെയിംസ് നീഷാമും പിന്നീട് ഗ്രാൻഡ്ഹോമും വില്യംസണ് മികച്ച കൂട്ടായതോടെ ന്യൂസിലൻഡ് ജയം അടിച്ചെടുക്കുകയായിരുന്നു. ദിവസങ്ങളായി മഴ പെയ്ത് കുതിർന്ന പിച്ചിൽ വലിയ ടോട്ടൽ അതിേമാഹമാണെന്ന ബോധ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. ഏകദിനത്തിൽ 8000 പിന്നിട്ട് ആംലയും മികച്ച ഇന്നിങ്സുമായി വാൻ ഡർ ഡസനും കരുത്തു തെളിയിച്ചതൊഴിച്ചാൽ പ്രോട്ടീസ് ബാറ്റിങ് ഇഴഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.