ശ്രീലങ്കയെ തകർത്ത് സ്കോട്ലൻഡ്

ബെക്കൻഹാം: ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ശ്രീലങ്കക്ക് സ്കോട്ലൻഡിെൻറ തിരിച്ചടി. എയ്ഞ്ചലോ മാത്യൂസ് നയിക്കുന്ന ചാമ്പ്യൻസ് േട്രാഫി ടീമിനെ ഏഴു വിക്കറ്റിനു തകർത്ത് സ്േകാട്ലൻഡ് ഞെട്ടിച്ചു. സീനിയർ ടീമിലെ മുഴുവൻ താരങ്ങളുമുള്ള െഎ.സി.സി ടീമിനെ ഇതാദ്യമായാണ് സ്േകാട്ലൻഡ് തോൽപിക്കുന്നത്.

ഒാപണർ കുശാൽ െപരേരയും (57) മൂന്നാം വിക്കറ്റിൽ ക്രീസിലെത്തിയ ദിനേശ് ചണ്ഡിമലും (79) പിന്നീട് ചാമര കപ്പുഗേദരയും (71) അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ച മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 287 റൺസെടുത്തിരുന്നു. എന്നാൽ, സ്കോട്ലൻഡിെൻറ ഒാപണർ താരങ്ങളായ മാത്യു ക്രോസും  (106) കിലേ കോട്സറും (118) സെഞ്ച്വറിയുമായി തിരിച്ചടിച്ചതോടെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ടീം വിജയലക്ഷ്യം കെണ്ടത്തുകയായിരുന്നു. 15 ഫോറും നാലു സിക്സും അതിർത്തി കടത്തിയ കിലെ കോട്സർ 84 പന്തിലാണ് 118 റൺസെടുത്തത്. പുറത്താകാതെ മാത്യു ക്രോസ് 106 റൺസുമായി ടീമിനെ വിജയിപ്പിക്കുകയായിരുന്നു. 

Tags:    
News Summary - scotland beat sreelanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.