ലോർഡ്സ്: എലീസ് പെറിയുടെയും ആഷ്ലീഗ് ഗാർഡ്നറുടെയും ക്ലാസ് ബാറ്റിങ്ങിന്റെ കരുത്തിൽ വനിത ലോകകപ്പിൽ ഇന്ത്യയെ കെട്ടുകെട്ടിച്ച് ഓസീസ്. ആറു വിക്കറ്റ് ജയവുമായി ആസ്ട്രേലിയ സെമിയിലേക്ക് ടിക്കറ്റെടുത്തപ്പോൾ ഇന്ത്യ പുറത്തായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിമൻ ഇൻ ബ്ലൂ 20 ഓവറിൽ നാല് വിക്കറ്റിന് 170 റൺസെടുത്തു.
27 പന്തിൽ 56 റൺസടിച്ച നായിക ഹർമൻപ്രീത് കൗറാണ് ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ പെറിയും (38 പന്തിൽ 56) ഗാർഡ്നറും (29 പന്തിൽ 53)അർധ സെഞ്ച്വറി നേടി ടീമിന്റെ ജയം അനായാസമാക്കി. ഇന്ത്യയുൾപ്പെട്ട ഗ്രൂപ്പ് എയിൽനിന്ന് ദക്ഷിണാഫ്രിക്കയും സെമിയിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.