മൈസൂരു: ക്യാപ്റ്റൻ എയ്ഡൻ മർക്രമിെൻറ (161) സെഞ്ച്വറിയുമായി ചെറുത്തു നിന്ന ദക്ഷിണാഫ ്രിക്കയുടെ തന്ത്രം ഫലം കണ്ടു. ഇന്ത്യ ‘എ’ക്കെതിരായ രണ്ടാം ചതുർദിനം സമനിലയിൽ അവസാനി ച്ചു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 417ന് മറുപടിയായി ദക്ഷിണാഫ്രിക്ക 400 റൺസെടുത്തിരുന്നു.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ‘എ’ മൂന്നിന് 202 റൺസ് എന്നനിലയിൽ നിൽക്കെ കളി സമനിലയിൽ പിരിഞ്ഞു. ഒാപണർ പ്രിയങ്ക് പഞ്ചാൽ (109) സെഞ്ച്വറിയും, കരുൺ നായർ (51 നോട്ടൗട്ട്) അർധ സെഞ്ച്വറിയും നേടി. പ്രിയങ്കിന് പുറമെ, അഭിമന്യു ഇൗശ്വരൻ (37), ശുഭ്മാൻ ഗിൽ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ത്തിന് പരമ്പര സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.