ലണ്ടൻ: മഴയിൽ മുങ്ങിയ ആദ്യ ദിനത്തിെൻറ ആലസ്യത്തിൽ വിൻഡീസ് ബൗളിങ് കരുത്തിനുമുന്നിൽ വിറച്ച് ഇംഗ്ലീഷ് ബാറ്റിങ്. മാസങ്ങളുടെ ഇടവേള കഴിഞ്ഞ് ക്രിക്കറ്റിെൻറ തിരിച്ചുവരവ് ആഘോഷമാക്കിയാണ് ജാസൺ ഹോൾഡർ നയിച്ച വിൻഡീസ് ബൗളിങ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലീഷ് ബാറ്റിങ്ങിെൻറ നട്ടെല്ലൊടിച്ചത്. ബെൻ സ്റ്റോക്സും ബട്ലറുമുൾപ്പെടുന്ന ലോകോത്തര നിര ബാറ്റുവീശിയിട്ടും ഇംഗ്ലണ്ടിെൻറ ഒന്നാം ഇന്നിങ്സ് 204ൽ ഒതുങ്ങി.
ഓൾറൗണ്ടർ ഹോൾഡർ ഒട്ടും ദയയില്ലാതെയാണ് ഇംഗ്ലീഷ് ബാറ്റിങ്ങിനു മേൽ െകാടുങ്കാറ്റായത്. തുടക്കക്കാരെ പറഞ്ഞയച്ച് ഷാനൺ ഗബ്രിയേൽ (4-62) വിതച്ചതാണ് തുടരെ വിക്കറ്റുകളുമായി ഹോൾഡർ (6- 42) പൂർത്തിയാക്കിയത്.
റോറി ബേൺസ്, സിബ്ലി, ഡെൻലി എന്നിവരെ തുടക്കത്തിലും ജെയിംസ് ആൻഡേഴ്സനെ അവസാനത്തിലും ഷാനൺ മടക്കിയപ്പോൾ സാക് ക്രോളി, ബെൻ സ്റ്റോക്സ്, ഓലി പോപ്, ജോസ് ബട്ലർ, െജാഫ്ര ആർചർ, മാർക് വുഡ് എന്നിവരെ ഹോൾഡർ മടക്കി. സ്റ്റോക്സ് (43), ബട്ലർ (35), ഡോം ബെസ് (31 നോട്ടൗട്ട്) എന്നിവരാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.