കൊളംബോ: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനം ഏഴുവിക്കറ്റിന് ജയിച്ച് ശ്രീലങ്ക പരമ് പര സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 238 റൺസെടു ത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 44.4 ഒാവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ആവിഷ്ക ഫെർണാണ്ടോ (82), എയ്ഞ്ചലോ മാത്യൂസ് (52 നോട്ടൗട്ട്), കുശാൽ മെൻഡിസ് (41 നോട്ടൗട്ട്), കുശാൽ പെരോര (30) എന്നിവർ ശ്രീലങ്കൻ നിരയിൽ തിളങ്ങി.
ഒരുവേള 117-6 എന്ന നിലയിൽ പരുങ്ങിയ ബംഗ്ലാദേശിനെ വിക്കറ്റ് കീപ്പർബാറ്റ്സ്മാൻ മുഷ്ഫികുർ റഹീമും (98 നോട്ടൗട്ട്) വാലറ്റക്കാരൻ മെഹ്ദി ഹസനും (43) നടത്തിയ ഉജ്വല ചെറുത്തുനിൽപാണ് 200 കടത്തിയത്. മത്സരത്തിൽ മുഷ്ഫിക് 6000 ഏകദിന റൺെസന്ന നാഴികക്കല്ല് പിന്നിട്ടു. ലങ്കക്കായി നുവാൻ പ്രദീപ്, ഇസുരു ഉദാന, അകില ധനഞജയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.