ലണ്ടൻ: യൂറോപ്പിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയക്കും സെമിറ്റിക് വിരുദ്ധതക്കുമെതിരെ പ്രതികരണവുമായി ജർമൻ ഫുട്ബാൾ താരം മെസ്യൂദ് ഓസിൽ. ഇസ്ലാമോഫോബിയയെ കാരുണ്യം കൊണ്ട് നേരിടണമെന്നും ഓസിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഓസിലിെൻറ പ്രതികരണം ഇങ്ങനെ: ''നിർഭാഗ്യവശാൽ യൂറോപ്പിലും ലോകത്താകമാനവും ഇസ്ലാമഫോബിയയും സെമിറ്റിക് വിരുദ്ധതയും വർധിച്ചുവരുകയാണ്. മാധ്യമങ്ങൾക്ക് അതിൽ വലിയ പങ്കുണ്ട്. എെൻറ വ്യക്തി പരമായ അഭിപ്രായം ഇതിനോട് നമ്മൾ പ്രതികരിക്കേണ്ടത് അതിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാകരുത്. നിരായുധരായി കാരുണ്യത്തോടെയാകണം''.
''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധുവാകുന്നു'' എന്ന ഖുർആൻ വചനവും ഓസിൽ പങ്കുവെച്ചു.
2018 ലോകകപ്പോടെ ജർമൻ ദേശീയ ടീമിൽ നിന്നും വിരമിച്ച ഓസിൽ നിലവിൽ ആഴ്സനലിനായാണ് കളിക്കുന്നത്. ഈ വർഷം പുറത്തിറക്കിയ ആഴസനലിെൻറ 25 അംഗ ടീമിൽ ഓസിലിനെ ഉൾപ്പെടുത്താത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.