ഭുവനേശ്വർ: ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം ജയവും ഫൈനലും തേടി ഇന്ത്യ തിങ്കളാഴ്ചയിറങ്ങുന്നു.രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ വനുവാതുവിനെ തോൽപിക്കാനായാൽ സുനിൽ ഛേത്രിക്കും സംഘത്തിനും കലാശക്കളിക്ക് യോഗ്യത നേടാം.
വൈകീട്ട് 4.30ന് ലബനാനെ മംഗോളിയയും നേരിടും. ആദ്യ മത്സരത്തിൽ മംഗോളിയയെ ഇന്ത്യ ഏകപക്ഷീയമായ രണ്ടു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. 3-1ന് വനുവാതുവിനെ തോൽപിച്ച ലബനാനാണ് പോയന്റ് പട്ടികയിൽ ഒന്നാമത്.
നിലവിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ജൂൺ 15ന് അവസാന മത്സരത്തിൽ ലബനാനാണ് എതിരാളികൾ. ആദ്യ രണ്ടു സ്ഥാനക്കാരാണ് ചതുർരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനൽ കളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.