ലോകകപ്പ് ഫൈനലിൽ ഇന്ത്യ- പാക് പോര് താൽപര്യമില്ലെന്ന് ഇംഗ്ലീഷ് നായകൻ

സിഡ്നി: സെമി പോരാട്ടങ്ങളിലേക്ക് കടന്ന ട്വന്റി20 ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യ- പാക് പോരാട്ടത്തിന്റെ സാധ്യതകൾ നിലനിൽക്കുകയാണ്. ആദ്യ സെമിയിൽ ന്യൂസിലൻഡിനെ വീഴ്ത്തി പാകിസ്താനും ഇംഗ്ലണ്ടിനെ കടന്ന് ഇന്ത്യയും ഫൈനലിലെത്തിയാൽ സ്വാഭാവികമായും കൊട്ടിക്കലാശം അയൽപ്പോരോടെയാകും.

'തീർച്ചയായും ഇന്ത്യ- പാകിസ്താൻ ഫൈനൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽതന്നെ, അത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും''- ബട്ലർ പറഞ്ഞു.

താരത്തിനു പക്ഷേ, ഇന്ത്യൻ ബാറ്റർ സൂര്യകുമാറിനെ കുറിച്ച് പറയാൻ ആയിരം നാവുകളാണ്. ''അയാളെ കണ്ടിരിക്കാൻ തന്നെ ആവേശമാണ്. ഈ ടൂർണമെന്റിന്റെ ബാറ്ററാണ് താരം. കളിക്കുമ്പോൾ പ്രകടിപ്പിക്കുന്ന സ്വതന്ത്രമായ കളിരീതിയാണ് അയാളുടെ ഏറ്റവും വലിയ സവിശേഷത. ഏതുതരം ഷോട്ടും കളിക്കും. അതിന് ശരീരത്തെ സ്വതന്ത്രമാക്കി വിടുകയും ചെയ്യും. ലോകത്ത് ഏതുതാരത്തെയും വീഴ്ത്തുന്ന ഒരു അവസരമുണ്ടാകും. അതിനായി ക്ഷമയറ്റ് കാത്തിരിക്കുകയാണ് ഞങ്ങൾ''.

യുസ്വേന്ദ്ര ചഹലിനെ വൈകിയെങ്കിലും വിളിച്ചാൽ മികച്ച കളി പുറത്തെടുക്കാൻ താരത്തിനാകുമെന്നും ബട്ലർ പറഞ്ഞു. 

Tags:    
News Summary - "Don't Want To See T20 World Cup Final Between India And Pakistan": England Captain Jos Buttler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.