ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക പദവിയിലേക്ക് കടുത്ത മത്സരം പ്രവചിക്ക പ്പെട്ടിട്ടും െസലക്ടർമാരുടെ ഇഷ്ടക്കാരനായി മുൻ ദേശീയനായകൻ രവിശാസ്ത്രി എന്ത ുകൊണ്ടാകും വീണ്ടുമെത്തിയത്? അവസാനംവരെ ഒപ്പമുണ്ടായിരുന്ന നാലുപേർക്കുമില്ലാത് ത എന്താകും ശാസ്ത്രിയെ മുന്നിൽ നിർത്തിയത്? ദേശീയ ക്രിക്കറ്റ് കൺട്രോൾ ബോർഡിനു കീഴ ിലെ ഉപദേശക സമിതി അധ്യക്ഷൻ കപിൽ ദേവുതന്നെ പറയും അതിനുത്തരം. അഞ്ചുപേരെയും അഭിമുഖ ം നടത്തി, അഞ്ചു വ്യത്യസ്ത മാനദണ്ഡങ്ങൾ പ്രകാരം ഇവർക്ക് മാർക്കിട്ടപ്പോൾ രവി ശാസ് ത്രി ഒന്നാമതെത്തിയപ്പോൾ മൈക് ഹസൺ രണ്ടാമനും ടോം മൂഡി മൂന്നാമനുമായി.
കഴിഞ്ഞ വർഷം വനിത ദേശീയ ടീം പരിശീലകനെ കണ്ടെത്താനാണ് ആദ്യമായി അഞ്ചു മാനദണ്ഡങ്ങൾ ബി.സി.സി.െഎ നിർണയിക്കുന്നത്. ഉപദേശക സമിതിയുടെ നിർദേശങ്ങൾ പാലിച്ചായിരുന്നു ഇവ പരീക്ഷിക്കുന്നത്. ഡബ്ല്യു.വി. രാമൻ വനിത ടീം പരിശീലകനുമായി.
ആദ്യമെത്തിയത് റോബിൻ സിങ്; അവസാനം ശാസ്ത്രിയും
രാവിലെ ആരംഭിച്ച അഭിമുഖത്തിന് ആദ്യമായി എത്തിയത് മുൻ ഇന്ത്യൻ ഒാൾറൗണ്ടർ റോബിൻ സിങ്ങായിരുന്നു. രണ്ടാമാനായി, മുൻ മുംബൈ ക്യാപ്റ്റൻ ലാൽചന്ദ് രജ്പുതും. ഒരു പതിറ്റാണ്ട് മുമ്പ് രജ്പുത് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജറായി പ്രവർത്തിച്ച കാലത്ത് കന്നി ലോക ട്വൻറി20 ചാമ്പ്യൻഷിപ്പും ആസ്ട്രേലിയയിൽ ത്രിരാഷ്ട്ര പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മൂന്നാമനായിരുന്ന ടോം മൂഡി അഭിമുഖത്തിൽ പങ്കാളിയായത് വിഡിയോ കോൺഫറൻസിങ് വഴി.
ഉച്ചക്കു ശേഷം നേരിട്ട് അഭിമുഖത്തിനെത്തിയ മുൻ ന്യൂസിലൻഡ് പരിശീലകൻ ഹെസണും കഴിഞ്ഞായിരുന്നു രവിശാസ്ത്രിയുടെ ഉൗഴം. കരീബിയൻ നാടുകളിലുള്ള ഇന്ത്യൻ ടീമിനൊപ്പമായതിനാൽ വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ഇൗ അഭിമുഖവും.
ശരിക്കും ശാസ്ത്രിതന്നെയായിരുന്നോ?
20 മിനിറ്റ് എടുത്ത് രണ്ടുവർഷത്തെ അനുഭവവും ഭാവി പരിപാടികളും പരിചയപ്പെടുത്തിയ ശാസ്ത്രി കഴിഞ്ഞ കാലത്ത് ഇന്ത്യ നേടിയ വലിയ നേട്ടങ്ങളുടെ പട്ടിക നിരത്തിയായിരുന്നു സംസാരിച്ചത്. അനിൽ കുംെബ്ലയുടെ പിൻഗാമിയായി ചുമതലയേറ്റ ശേഷം ദേശീയ ടീം നേടിയത് അത്ഭുതകരമായ നേട്ടങ്ങളെന്ന് അദ്ദേഹം പരിചയപ്പെടുത്തി. രണ്ട് ട്വൻറി20 ലോകകപ്പുകൾ- 2020ലും 21ലും- വരാനിരിക്കെ ഇൗ രംഗത്ത് വലിയ അനുഭവങ്ങളില്ലാതിരുന്നിട്ടും മറ്റു മേഖലകളിലെ പരിചയ സമ്പത്ത് െസലക്ടർമാർ പരിഗണിച്ചു.
ടെസ്റ്റിൽ ലോക ചാമ്പ്യൻഷിപ് ആരംഭിച്ചെങ്കിൽ ഏകദിനത്തിൽ ലീഗ് മത്സരങ്ങൾ അടുത്ത വർഷം മേയ് മാസത്തിൽ തുടക്കമാകാനിരിക്കുകയാണ്. ഹെസൺ, മൂഡി എന്നിവരുടെ അവതരണം തൃപ്തികരമായിരുെന്നങ്കിലും അനുഭവ സമ്പത്താണ് ശാസ്ത്രിക്ക് തുണയായത്.
അതേസമയം, ടീമിൽ ശാസ്ത്രിയെക്കാൾ കോഹ്ലിയുടെ വാക്കുകൾക്ക് വില ലഭിക്കുന്നോ എന്ന ചോദ്യത്തിന് താൻ എല്ലാവരുമായും സംസാരിക്കാറുണ്ടെന്നും അവശ്യഘട്ടത്തിൽ ഇടപെടാറുണ്ടെന്നുമായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.