ഗ്രാമത്തിൽ ഇന്‍റർനെറ്റില്ല; പെരുമഴയത്ത് റോഡരികിലിരുന്ന് പെൺകുട്ടിയുടെ ഓൺലൈൻ പഠനം; കുട പിടിച്ചുനിന്ന് പിതാവ്

ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾ എത്രമാത്രം കഷ്ടപ്പെടുന്നു എന്നതിന്‍റെ നേർക്കാഴ്ചയാണ് ഈ ചിത്രം. പെരുമഴയത്ത് റോഡരികിലിരുന്ന് മൊബൈലിൽ ക്ലാസ് ശ്രദ്ധിക്കുന്ന പെൺകുട്ടി. അവൾ നനയാതിരിക്കാൻ തൊട്ടടുത്ത് കുട ചൂടി നിൽക്കുന്ന പിതാവും. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള ഈ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സുള്ള്യ താലൂക്കിലെ ബലാക്ക ഗ്രാമത്തിൽ നിന്നുള്ള വിദ്യാർഥികളാണ് ഇൻറർനെറ്റ് സൗകര്യമില്ലാതെ ഓൺലൈൻ പഠനം നടത്താനാകാതെ ബുദ്ധിമുട്ടുന്നത്. റേഞ്ചും സ്പീഡും കിട്ടുന്ന സ്ഥലം നോക്കി റോഡരികിലും മറ്റും ഇരുന്നാണ് ഇവർ പഠിക്കുന്നത്. പെരുമഴയായാലും പൊരിവെയിലായാലും ഇതിന് മാറ്റമൊന്നുമില്ല.

'സുള്ള്യ താലൂക്കിലെ ബലാക്കയിൽ നിന്നുള്ള ഞാൻ ബി.എക്ക് പഠിക്കുകയാണ്. എന്‍റെ ഗ്രാമത്തിൽ നെറ്റ്വർക്ക് ഇല്ല. ഇപ്പോൾ ഞങ്ങൾ 30-40 കുട്ടികൾ മഴയായാലും വെയിലായാലും ഇവിടെ റോഡരികിൽ വന്നിരുന്നാണ് പഠിക്കുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരുമണി വരെ ഇങ്ങനെ ക്ലാസിൽ ഇരിക്കും. ചില ദിവസങ്ങളിൽ ഉച്ചയൂണ് കഴിഞ്ഞ് രണ്ടുമണിക്ക് ശേഷവും ക്ലാസുണ്ടാകും' -ഉദിത് ശ്യാം എന്ന വിദ്യാർഥി പറയുന്നു.   

Tags:    
News Summary - Man holds umbrella to protect daughter from rain as she attends online class by the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.