കൽപറ്റ: വയനാട് പഴയ വയനാടല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർ ഥിത്വത്തോടെ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടവേദിയാണിന്ന്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിത്താമസിക്കുന്ന, ഇന്ത്യയിലെ അവികസിത ജില്ലകളിലൊന്നിലേക്ക് യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ചുരംകയറിയെത്തുേമ്പാൾ അതുതന്നെയാണ് പോരാട്ടത്തിെൻറ ഈ മലമുകളിൽ ശ്രദ്ധാകേന്ദ്രം. രാഹുലിനെ നിറഞ്ഞ ആത്മവിശ്വാസത്തിൽ നേരിടുന്ന എതിരാളികളിലേക്കും സ്പോട്ട്ലൈറ്റ് നീളുകയാണ്.
രാഹുലിെൻറ സ്ഥാനാര്‍ഥിത്വം നല്കിയ ഉണര്‍വില്‍ പ്രചാരണത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞതിെൻറ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, നേരത്തേ തുടങ്ങി നാടെങ്ങും എത്തിപ്പെടാൻ കഴിഞ്ഞതിെൻറ മിടുക്കിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ പി.പി. സുനീറും പ്രതീക്ഷയിലാണ്. ഏറ്റവും വൈകി കളത്തിലിറങ്ങിയെങ്കിലും കരുത്തുകാട്ടാനാകുമെന്ന വിശ്വാസത്തിലാണ് എൻ.ഡി.എ സ്ഥാനാർഥി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.
മാറിമറിയുന്ന വിഷയങ്ങൾ
വയനാട്ടില്‍ ന്യൂനപക്ഷം ഭൂരിപക്ഷമാണെന്ന വാദഗതിയുമായി ബി.ജെ.പി രംഗത്തുവന്നപ്പോൾ, രാഹുല്‍ തങ്ങള്‍ക്കെതിരെ മത്സരിക്കുന്നതിെൻറ അസാംഗത്യം ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം അദ്ദേഹത്തിെൻറ വരവിനെ എതിരേറ്റത്. നാമനിർദേശ പത്രിക നൽകാനെത്തിയ കോൺഗ്രസ് അധ്യക്ഷെൻറ മാസ് എൻട്രിയും കൽപറ്റയെ ഇളക്കിമറിച്ച റോഡ് ഷോയും വൻഹിറ്റായതോടെ മറ്റു വിഷയങ്ങളിലേക്ക് എൽ.ഡി.എഫിനെങ്കിലും കളംമാറേണ്ടിവന്നു. ഇതോടെ, വികസന പ്രശ്നങ്ങൾ മുഖ്യചർച്ചയായി ഉയർന്നുവരുന്നുണ്ട്. കർഷക ആത്മഹത്യ, വന്യമൃഗശല്യം, നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത, രാത്രിയാത്രാ നിരോധനം, അട്ടിമറിക്കപ്പെടുന്ന വയനാട് മെഡിക്കൽ കോളജ് തുടങ്ങിയവ പ്രചാരണ വിഷയങ്ങളായി മാറിക്കഴിഞ്ഞു. യു.പി.എ സർക്കാറിെൻറ കാലത്തെ നടപടികളാണ് കാർഷിക പ്രശ്നങ്ങൾക്ക് കാരണമെന്ന് കുറ്റപ്പെടുത്തി ഇടതുമുന്നണി രംഗത്തെത്തിയിട്ടുണ്ട്.
താഴേത്തട്ടിലേക്കിറങ്ങി എൽ.ഡി.എഫ്
കരുത്തനായ എതിരാളിക്കെതിരെ കളമറിഞ്ഞുള്ള തന്ത്രങ്ങളിലാണ് എൽ.ഡി.എഫ്. രാഹുലിെൻറ വരവില്‍ പാളയത്തിലെ വോട്ടുകള്‍ ചോര്ന്നുപോയേക്കുമെന്ന തിരിച്ചറിവിൽ അടിത്തട്ടിലേക്കിറങ്ങിയുള്ള പ്രചാരണമാണ് പുതുരീതി. നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ ‘സി.പി.എമ്മിനെതിരെ ഒരുവാക്കുപോലും പറയില്ല’ എന്ന രാഹുലിെൻറ പ്രസ്താവന ഇടത് അണികളിൽ വലിയാരു വിഭാഗത്തെ ‘ആശയക്കുഴപ്പ’ത്തിലാക്കിയിട്ടുണ്ടെന്ന സൂചനയും മുൻനിർത്തി കുടുംബയോഗങ്ങളും ഗൃഹസന്ദര്‍ശനങ്ങളും ലോക്കല്‍ റാലികളുമൊക്കെയായാണ് പടപ്പുറപ്പാട്. സ്ഥാനാർഥി പി.പി. സുനീർ മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം പൂർത്തിയാക്കിക്കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ കൽപറ്റയിൽ മുഖ്യമന്ത്രി പിണറായി വിജയനെ അണിനിരത്തി റോഡ് ഷോ നടത്തി, രാഹുലിന് അനായാസം മണ്ഡലം വിട്ടുകൊടുക്കാനില്ലെന്ന പ്രഖ്യാപനമാണ് എൽ.ഡി.എഫ് ഉയർത്തിയത്.
ഗ്രൂപ്പില്ലാത്ത കോൺഗ്രസ്
പാർട്ടി അധ്യക്ഷൻ മത്സരിക്കാനെത്തിയതിെൻറ ആവേശം കേരളത്തിലെ യു.ഡി.എഫിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും വയനാട്ടിൽ അത്യാവേശകരമായുള്ള പ്രചാരണത്തിലേക്ക് രണ്ടും കൽപിച്ച് യു.ഡി.എഫ് ഇറങ്ങിയിട്ട് രണ്ടു ദിവസമായിട്ടേയുള്ളൂ. രാഹുൽ ഗാന്ധിക്ക് ഗ്രൂപ്പില്ലാത്തതിനാൽ പതിവു കുതികാൽവെട്ടലുകൾക്കൊന്നും ഇക്കുറി കോൺഗ്രസിൽ പ്രസക്തിയില്ല. എങ്കിലും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണത്തിലും മറ്റും സാധ്യമായ രീതിയിൽ ചെറുതോതിലെങ്കിലും ‘ഗ്രൂപ്പിസം’ പ്രകടിപ്പിച്ചിരുന്നു. ഒറ്റക്കെട്ടായുള്ള പ്രവർത്തനം നടത്തുേമ്പാഴും അതു ശീലിച്ചുവരുന്നതേയുള്ളൂ എന്ന തോന്നൽ സൃഷ്ടിക്കപ്പെടുന്നതും അതുകൊണ്ടുതന്നെയാണ്.
‘ഭൂരിപക്ഷം’ തന്നെ പ്രധാനം
ന്യൂനപക്ഷമാണോ ഭൂരിപക്ഷമാണോ ഭൂരിപക്ഷം എന്ന വാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിലും ‘ഭൂരിപക്ഷം’ തന്നെയാണ് വയനാട്ടിലെ മുഖ്യചർച്ച. രാഹുലിനെ മലർത്തിയടിക്കുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുേമ്പാൾ ജയിക്കാനല്ല ഭൂരിപക്ഷം വർധിപ്പിക്കാനാണ് ഈ പോരാട്ടമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു.
തുഷാറിെൻറ മോഹം
ആശയക്കുഴപ്പങ്ങൾക്കൊടുവിൽ അവസാന നിമിഷം എൻ.ഡി.എ സ്ഥാനാർഥിയായി ചുരം കയറിയെത്തിയ തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ താനും രാഹുൽ ഗാന്ധിയും തമ്മിലാണ് മത്സരമെന്ന് അവകാശപ്പെട്ടാണ് പ്രചാരണം തുടങ്ങിയത്. രാഹുലിനെതിരെ താമര ചിഹ്നത്തിൽ കരുത്തനായ സ്ഥാനാർഥിയെ മോഹിച്ച ബി.ജെ.പി അണികൾക്ക് തുഷാറിെൻറ വരവ് സമ്മാനിച്ച നിരാശ ഇനിയും മാറിയിട്ടില്ല. ബി.ഡി.ജെ.എസിന് വയനാട്ടിൽ കാര്യമായ സ്വാധീനമില്ലെന്നതും തുഷാറിന് തിരിച്ചടിയാണ്. ഇതിനിടയിലും മണ്ഡലത്തിൽ റോഡ്ഷോയടക്കം തുഷാർ നടത്തി. ശബരിമലയാണ് പ്രധാനമായും എൻ.ഡി.എ പയറ്റുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വയനാടിനെ പാകിസ്താനോടുപമിച്ചതിനെതിരെ ജില്ലയിൽ ഉയരുന്ന പ്രതിഷേധം തുഷാറിന് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.