മലപ്പുറം: പെരുമാറ്റത്തിൽ സൗമ്യനെങ്കിലും വാക്കുകളിൽ ശക്തനാണ്. ചില ഇടവേളകളൊഴിച്ചാൽ, പ്രചാരണം തുടങ്ങിയത് മുതൽ വേങ്ങരയുടെ ആവേശത്തിനൊപ്പമുണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേന്ദ്ര-സംസ്ഥാന സർക്കാറുകളെ നിശിതമായി വിമർശിച്ച് കൈയടി നേടുന്ന അദ്ദേഹം മണ്ഡലത്തിെൻറ മുക്കിലും മൂലയിലുമെത്തി. ശനിയാഴ്ച ഏറെയും കുടുംബയോഗങ്ങളിലാണ് പങ്കെടുത്തത്. വികസനം നിലനിർത്താനും പുതിയത് കൊണ്ടുവരാനും പി.കെ. കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചതുപോലെ കെ.എൻ.എ. ഖാദറിനെയും വിജയിപ്പിക്കണമെന്ന് പറഞ്ഞാണ് ഓരോ പ്രസംഗവും അവസാനിപ്പിച്ചത്. ഉച്ചക്ക് വേങ്ങരയിലും സപീത്തും വിവിധ പ്രചാരണ പരിപാടികളിൽ സംബന്ധിച്ച ശേഷം വൈകുന്നേരം 4.30ഓടെയാണ് താഴെ കൊളപ്പുറത്തെ കുടുംബയോഗത്തിനെത്തിയത്. ഇവിടെ ദൃശ്യമാധ്യമപ്രവർത്തകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. സോളാർ തട്ടിപ്പുകേസിൽ ബംഗളൂരു കോടതി കുറ്റവിമുക്തനാക്കിയതിെൻറ പ്രതികരണം ആരായാനായിരുന്നു ഇത്. ഒരു തെറ്റും ചെയ്യാത്ത താൻ പേടിച്ചിട്ടേയില്ല. സത്യം ഇനിയും ജയിക്കും. താൻ ദൈവവിശ്വാസിയാണ്. കേരളത്തിലെ കേസുകളെക്കുറിച്ചും തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പിന്നെ വേദിയിലേക്ക്.
അന്താരാഷ്ട്ര പ്രശ്നങ്ങളിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകൾ വിശദീകരിച്ച അദ്ദേഹം റോഹിങ്ക്യൻ അഭയാർഥികളോട് കേന്ദ്രം കാണിക്കുന്ന അനീതി സദസ്സിനെ ബോധ്യപ്പെടുത്തി. രാജ്യത്തെ നാണം കെടുത്തുന്ന രീതിയിലാണ് നരേന്ദ്രമോദി അഭയാർഥികളോട് പെരുമാറുന്നത്. ദലൈലാമയോടും ബംഗ്ലാദേശ് അഭയാർഥികളോടും എല്ലാം മുമ്പ് സ്വീകരിച്ച നിലപാട് അന്താരാഷ്ട്ര തലത്തിൽ നമ്മുടെ യശ്ശസുയർത്തുന്നതായിരുന്നു. എന്നാൽ, ഇക്കാര്യത്തിലെല്ലാം ഇപ്പോൾ രാജ്യത്തെ നാണം കെടുത്തുകയാണ്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനുമൊക്കെ മറ്റ് രാജ്യങ്ങളിൽ വില കുറയുമ്പോൾ, ഇവിടെ വില കയറ്റി ജനങ്ങളെ അപമാനിക്കുകയാണ് മോദി. ജി.എസ്.ടി തിരിച്ചടിയായി. സാധാരണക്കാരെൻറ ജീവിതം അവതാളത്തിലായത് സംസ്ഥാന സർക്കാരും കണക്കിലെടുക്കുന്നില്ല. എണ്ണവില കുറക്കാൻ ആവശ്യപ്പെടുമ്പോൾ ധനമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണ്. യു.ഡി.എഫ് സർക്കാർ 619 കോടി രൂപയുടെ ആശ്വാസമാണ് തീരുവ കുറച്ചതിലൂടെ ജനങ്ങൾക്ക് നൽകിയത്. എന്നാൽ, നഷ്ടം സഹിക്കാൻ കഴിയില്ലെന്ന നിലപാടാണ് ധനമന്ത്രിക്ക്. ഇരു സർക്കാറുകളും ജനത്തെ ദ്രോഹിക്കുമ്പോൾ വേങ്ങരയിലേത് അതീവ പ്രാധാന്യമേറിയ തെരഞ്ഞെടുപ്പാണ്. ഒരു വോട്ടുപോലും പാഴാക്കരുത്.
പറഞ്ഞുനിർത്തിയില്ല, അടുത്ത കുടുംബയോഗത്തിലേക്ക് വിളിയെത്തി. രാവിലെ, പാണക്കാെട്ടത്തി ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയശേഷം 10.15ഓടെയാണ് ഡി.സി.സി ഓഫിസിലെത്തിയത്. ജില്ല നേതാക്കളുമായി അര മണിക്കൂർ ചർച്ച. തുടർന്ന് ഡി.സി.സി ഓഫിസിൽ എം.എ. റസാഖ് അനുസ്മരണ ഉദ്ഘാടനം. കുറഞ്ഞ വാക്കുകളെങ്കിലും ദീർഘകാലത്തെ വ്യക്തിബന്ധം വെളിവാക്കുന്ന പ്രസംഗം. പിന്നീട് തിരുവഞ്ചൂർ രാധാകൃഷ്ണെൻറയും മറ്റും പ്രസംഗം കഴിയാനുള്ള കാത്തിരിപ്പ്. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് വേങ്ങര മണ്ഡലത്തിലേക്ക്, പ്രചാരണത്തിരക്കിലേക്ക്. 12ഒാടെ വേങ്ങരയിലെത്തിയ ഉമ്മൻചാണ്ടി പ്രചാരണ പരിപാടികൾ വിലയിരുത്താൻ വേങ്ങര ടൗണിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് യോഗത്തിലേക്ക്.
യോഗത്തിന് ശേഷം പ്രദേശത്തെ വിവാഹത്തിലും പങ്കെടുത്തു. പിന്നീടാണ് എ.ആർ. നഗർ, കൊളപ്പുറം, താഴെ കൊളപ്പുറം, മുക്കിലപീടിക എന്നിവിടങ്ങളിലെ കുടുംബയോഗങ്ങൾക്കെത്തിയത്. വൈകീട്ട് ഏഴിന് ഒതുക്കുങ്ങലിലെ പൊതുസമ്മേളനത്തോടെ ശനിയാഴ്ചത്തെ പ്രചാരണം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.