മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ അമിത് ചൗധരി ജില്ലയിലെത്തി. കലക്ടറേറ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു. മുഴുവൻ വോട്ടർമാരെയും പോളിങ് ബൂത്തിൽ എത്തിക്കാനുള്ള നടപടി, ഹരിത നിയമാവലി അനുസരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയവ ജില്ല കലക്ടർ അമിത് മീണ വിവരിച്ചു.
ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ, എ.ഡി.എം ടി. വിജയൻ, സബ് അസിസ്റ്റൻറ് കലക്ടർ അരുൺ കെ. വിജയൻ, ഡെപ്യൂട്ടി കലക്ടർമാരായ വി. രാമചന്ദ്രൻ, എ. നിർമലകുമാരി, ആർ.ഡി.ഒ ടി.വി സുഭാഷ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ എൻ.വി. രഘുരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൺേട്രാൾ റൂം പ്രവർത്തനം തുടങ്ങി
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിെൻറ ഭാഗമായി സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച ആക്ഷേപങ്ങൾ, സമ്മതിദായകരെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ കക്ഷികളുടെ നടപടി എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കംപ്ലയിൻറ് മോണിറ്ററിങ് കൺേട്രാൾ റൂം ആൻഡ് കാൾ സെൻറർ ജില്ല കലക്ടറേറ്റ് ഫിനാൻസ് സെക്ഷനിൽ പ്രവർത്തനം തുടങ്ങി. പരാതികൾ 1800-425-6944 ടോൾഫ്രീ നമ്പറിലും collectorateksection@yahoo.in ഇ^മെയിൽ വിലാസത്തിലും അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.