തിരുവനന്തപുരം: വട്ടിയൂർക്കാവിൽ തെരഞ്ഞെടുപ്പ് പ്രചാരണം പാരമ്യത്തിലേക്ക്. മുഖ്യ മന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിമാർ സജീവമായ മണ്ഡലത്തിൽ പ്രതിരോധിക്കാൻ യ ു.ഡി.എഫ് വ്യാഴാഴ്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇറക്കി. വട്ടിയൂർക്കാവിൽനിന്ന ് കുന്നുകുഴി വരെ റോഡ്ഷോ നടത്തിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രചാരണം. കെ. മുരളീധരൻ എം.പി ഉൾപ്പെെട നേതാക്കൾ പ്രചാരണ രംഗത്തുണ്ട്. നാളെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും റോഡ്ഷോയുമായി എത്തും.
എൽ.ഡി.എഫ് പ്രചാരണാർഥം വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ ഇന്ന് മേഖല റാലികൾ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സ്ഥാനാർഥി എസ്. സുരേഷിന് വേണ്ടി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള, മുൻ പ്രസിഡൻറുമാരായ കുമ്മനം രാജശേഖരൻ ഒ. രാജഗോപാൽ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടികളിൽ സംബന്ധിക്കുന്നു.
ത്രികോണ മത്സരത്തിന് വേദിയായ മണ്ഡലത്തിൽ പരസ്യപ്രചാരണത്തിന് രണ്ട് ദിവസം ശേഷിക്കെ പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ശബരിമലയും വികസനവും സ്ഥാനാർതിത്വവുമെല്ലാം ചർച്ച ചെയ്യപ്പെടുേമ്പാൾ വാക്പോരുകൾക്കും കുറവില്ല. യുവത്വത്തിന് വോെട്ടന്ന നിലയിൽ എൽ.ഡി.എഫ് പ്രചാരണരംഗത്ത് സജീവമാവുേമ്പാൾ ശബരിമലയും ആചാരസംരക്ഷണവും അഴിമതിയുമെല്ലാം ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ്, ബി.ജെ.പി പ്രചാരണം.
സാമുദായിക വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ എൻ.എസ്.എസ് നിർദേശം എത്രകണ്ട് അണികളെ സ്വാധീനിക്കുമെന്നും മുന്നണികൾ ഉറ്റുനോക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.