തിരുവനന്തപുരം: പാർട്ടി പ്രവർത്തകരായ യുവാക്കൾക്കുനേരെ യു.എ.പി.എ പ്രയോഗിച്ചതിൽ പോളിറ്റ് ബ്യൂറോ ഇടത് രാഷ്ട്രീയം പറയുേമ്പാൾ സാേങ്കതിക ന്യായത്തിൽ തൂങ്ങി സി.പി.എം സ ംസ്ഥാന നേതൃത്വം. യു.എ.പി.എ ചുമത്തപ്പെട്ട വിദ്യാർഥികളെ പാർട്ടിയിൽനിന്ന് പുറത്താക്ക ുന്ന സാഹചര്യത്തിൽ ജനറൽ സെക്രട്ടറി തന്നെ സർക്കാർ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച തോടെ നവംബർ 16, 17 തീയതികളിലെ പി.ബി യോഗം നിർണായകമായി. യു.എ.പി.എ ചുമത്തിയത് തെെറ്റന്നും നിലപാട് സംസ്ഥാന സർക്കാറിനെ അറിയിെച്ചന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. നേരത്തേ മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും എതിർപ്പ് വ്യക്തമാക്കിയിരുന്നു.
യു.എ.പി.എ പോലുള്ള ഭീകര നിയമം ചുമത്താൻ പാടില്ലെന്ന നിലപാടാണ് ദേശീയ തലത്തിൽ സി.പി.എം അടക്കം ഇടതുകക്ഷികൾക്ക്. യു.പി.എ ഭരണത്തിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ന്യൂനപക്ഷത്തിനും നിരപരാധികൾക്കുമെതിരായ നിയമത്തിെൻറ പ്രയോഗത്തിനെതിരെ പാർലമെൻറിലും പുറത്തും പ്രതിഷേധിക്കുന്നത് ഇടതുകക്ഷികളാണ്. തങ്ങൾ ഭരണത്തിന് നേതൃത്വം നൽകുന്ന സംസ്ഥാനത്ത് നിയമം ദുരുപയോഗിക്കുന്നെന്ന ആക്ഷേപം ദേശീയ തലത്തിൽതന്നെ സി.പി.എം നേതൃത്വത്തെ തിരിഞ്ഞുകുത്തുന്നതായി.
ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയ നിലപാടിെൻറയും ലഘുലേഖ കൈവശംവെച്ചതിെൻറയും പേരിൽ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര നേതാക്കളിൽ ഭൂരിപക്ഷത്തിെൻറയും അഭിപ്രായം. അതേസമയം, യു.എ.പി.എ ഏതെങ്കിലും സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിേൻറത്. ഇൗ നിയമപ്രകാരം പൊലീസ് പിടികൂടിയവർക്കെതിരായ വകുപ്പുകളിൽ ഇളവ് നൽകാൻ സംസ്ഥാനം ഇടപെടുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് സംസ്ഥാന നേതൃത്വത്തിനും.
പാർലമെൻറ് പാസാക്കിയ നിയമം നടപ്പാക്കാനാവില്ലെന്ന് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് പറയാൻ കഴിയില്ലെന്നും സംസ്ഥാന നേതൃത്വം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.