ചിരിച്ചു സന്തോഷിച്ചാണ് ടോം വടക്കനെ കോൺഗ്രസും കോൺഗ്രസുകാരും ബി.ജെ.പിയിലേക്ക് യാത്രയാക്കിയത്. അവസരവാദത്തിന് ‘ഒാൾ ദ ബെസ്റ്റ്’ എന്ന് കോൺഗ്രസ് വക്താവ് പ്രി യങ്ക ചതുർവേദി പറഞ്ഞു. ‘ബി.ജെ.പിക്ക് അങ്ങനെ തന്നെ വരണ’മെന്നായിരുന്നു വാർത്ത കേട്ട പല രുടെയും കമൻറ്. അതേതായാലും, ഇൗ പടിയിറക്കം വടക്കന്‍ മോചനമാണ്; പ്രത്യയശാസ്ത്രപ രമാണ്. ശ്രീധരൻ പിള്ളക്കോ, ഇരട്ടി മധുരമാണ്. തെൻറ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ദിവാ സ്വപ്നം കണ്ട് ടോം വടക്കൻ എ.െഎ.സി.സി ആസ്ഥാനത്ത് നിലയ വിദ്വാനായി ജീവിച്ചു തീർത്തത് വർഷങ്ങളല്ല, പതിറ്റാണ്ടുകൾ തന്നെയാണ്. അസ്സലായി മലയാളം പറയുന്ന നല്ലൊരു നേതാവും വാഗ്മിയും മാത്രമല്ല, തൃശൂരിലെ ഉൗടുവഴികൾ പോലും അറിയാവുന്ന വടക്കൻ ഫാമിലിക്കാരനാണ് താനെന്ന് ഖദറിട്ട നേതാക്കളെ ബോധ്യപ്പെടുത്താൻ നടത്തിയ വൃഥാവ്യായാമത്തിനുമുണ്ട് വർഷങ്ങളുടെ പഴക്കം.
തൃശൂരിലൊരു സീറ്റ്. അവിടെ നിന്ന് ജയിച്ച് എം.പി. അതിൽ കൂടുതലൊന്നും വടക്കൻ മോഹിച്ചില്ല. കിട്ടിയ അവസരങ്ങൾ പലതും പ്രയോജനപ്പെടുത്തി ഹൈകമാൻഡിനു മുന്നിൽ സാഷ്ടാംഗം വീണു നോക്കിയിട്ടും, കിം ഫലം?
വടക്കനെ അടക്കാൻ ചില പദവികൾ കോൺഗ്രസ് വെച്ചുനീട്ടാതിരുന്നില്ല. എ.െഎ.സി.സിയിൽ മാധ്യമ വിഭാഗം പണികളിൽ തുടങ്ങി പാർട്ടി വക്താവു വരെയായി അതു വളർന്നു. പക്ഷേ, തലമുറ മാറ്റങ്ങൾക്കിടയിൽ എടുത്തെറിഞ്ഞ വടക്കുനോക്കി യന്ത്രം പോലെയായി വടക്കെൻറ കാര്യം.
ഒടുവിൽ പുൽവാമ ഭീകരാക്രമണം തന്നെ വേണ്ടിവന്നു വടക്കനെ രക്ഷിക്കാൻ. രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള തെൻറ കണക്കു കൂട്ടൽ ഒരുപക്ഷേ തെറ്റിയെന്നിരിക്കും. പക്ഷേ, പുൽവാമ നിലപാടിൽ പാർട്ടിക്ക് തെറ്റാമോ? അത് സഹിക്കാവുന്നതിനപ്പുറമാണ്. അതു കണ്ടു നിന്നാൽ ചരിത്രം ക്ഷമിച്ചെന്നു വരില്ല. ഇനിയൊരു തെരഞ്ഞെടുപ്പങ്കത്തിനാണെങ്കിൽ ബാല്യവുമില്ല. ഒന്നാലോചിച്ചാൽ ബി.ജെ.പിക്കെന്താണ് കുഴപ്പം? കണ്ണന്താനത്തിന് കേന്ദ്രമന്ത്രിയാകാമെങ്കിൽ, കുമ്മനം ഗവർണറായെങ്കിൽ, കോൺഗ്രസ് പരുങ്ങലിലാണെങ്കിൽ, ബി.ജെ.പിക്ക് കീഴടങ്ങുന്നതിൽപരം സായുജ്യം മറ്റൊന്നില്ല.
ഇൗ നിരുപാധിക ശരീരം എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് മോദി-ഷാ‘ജി’മാർ തീരുമാനിക്കെട്ട. എ.െഎ.സി.സിയിൽ ചായയുടെ കണക്കെടുത്തും ഒാർഡർ കൊടുത്തുമൊക്കെയായി രാഷ്്ട്രീയ ഭാവി തുലച്ച വർഷങ്ങളുടെ പാരമ്പര്യം അവർ കണക്കിലെടുക്കെട്ട.
കോൺഗ്രസിെൻറ ആസ്തി ബി.ജെ.പിക്ക് ബാധ്യതയാവുമോ? തൃശൂരിെൻറ കാര്യത്തിൽ കോൺഗ്രസിനെപ്പോലെ, പ്ലാവില കാട്ടി ബി.ജെ.പിയും ചതിക്കുമോ? കാലം സാക്ഷി, ചരിത്രം സാക്ഷി. എ.െഎ.സി.സി ആസ്ഥാനത്തിരുന്ന് ക്ഷുദ്രപ്രയോഗം നടത്താൻ കെൽപുള്ള ഒരാളെ ബി.ജെ.പി പൊക്കിയെടുത്തു കൊണ്ടുപോകുന്നതിൽ ആഹ്ലാദിക്കുന്ന കേരളത്തിലെ ചെറുതും വലുതുമായ ഖദർധാരികളോട് വടക്കന്‍ വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയായി നിന്ന് ഒന്നേ പറയാനുള്ളൂ: ടോമിനെ തോൽപിക്കാൻ നിങ്ങൾക്കാവില്ല മക്കളേ; ജനം ഒപ്പമുണ്ട്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.