ഡി.വൈ.എഫ്.ഐ നേതാവിനെതിരായ പീഡനക്കേസ് മ്യൂസിയം പൊലീസിന്

തൃശൂർ: എം.എല്‍.എ ഹോസ്റ്റലില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഡി.വൈ.എഫ്.ഐ നേതാവ് ആർ.എൽ. ജീവൻലാലിനെതിരായ കേസ് തിരുവനന്തപുരം മ്യൂസിയം പൊലീസിന് കൈമാറി. പെൺകുട്ടി നൽകിയ പരാതിയിൽ കാട്ടൂര്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവം നടന്നത് തിരുവനന്തപുരം എം.എല്‍.എ ഹോസ്റ്റലില്‍ ആയിരുന്നതിനാലാണ് തുടര്‍നടപടികള്‍ക്കായി മ്യൂസിയം സ്റ്റേഷനിലേക്ക് കൈമാറിയത്.

കാട്ടൂര്‍ പൊലീസ് ബുധനാഴ്ച യുവതിയിൽ നിന്നും മൊഴിയെടുത്തിരുന്നു. നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഏറെ നാണക്കേടുണ്ടാക്കിയെന്ന സംഭവത്തിൽ പാർട്ടി ഇയാളെ സംരക്ഷിക്കില്ലെന്നാണ് നേതൃത്വം പറയുന്നതെങ്കിലും കേസിൽ ഒത്തുതീർപ്പിനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ടത്രെ.

Tags:    
News Summary - Rape Case Against DYFI Leader, Museum Police-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.