ജയ്പുർ: നിയമവിരുദ്ധമാണെങ്കിലും രാജസ്ഥാനിലെ ഫലൗദിയിലുള്ളവർക്ക് എന്തും വാതുെവപ്പിന് വിഷയമാണ്. െഎ.പി.എൽ മത്സരം മുതൽ മഴവരെ. തെരഞ്ഞെടുപ്പായതോടെ ആരു ജയിക്കുമെന്നും കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രി ആരാകുമെന്നും പ്രവചിച്ചാണ് ഇവർ പണമെറിഞ്ഞ് ചൂതാട്ടത്തിനിറങ്ങുന്നത്
രാവിലെ മഴക്കാറ് കണ്ടാൽ കനത്ത മഴപെയ്യുമോ എന്ന് ഇവർ വാതുവെക്കും. ജോധ്പുറിൽനിന്ന് 120 കി.മീറ്റർ അകലെുള്ള ഫലൗദിയ നഗരത്തിൽ ഒരുലക്ഷമാണ് ജനസംഖ്യ. ഇവിടെ രണ്ടിലൊരാളാണ് ചൂതാട്ടത്തിൽ പെങ്കടുക്കുന്നത്. െഎ.പി.എൽ മത്സരസമയത്ത് 2500-3000 കോടി ചൂതാട്ടത്തിൽ മറിയുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്തും ഇതേ തുക വാതുവെക്കുന്നു.
ഫലൗദിയയിലുള്ള മിക്കവരും കൗമാരപ്രായം കഴിയുന്നതോടെ ചൂതാട്ടത്തിനിറങ്ങുന്നു. കുറച്ചുവർഷം മുമ്പ് വാതുവെപ്പുകാരൻ മരിച്ചപ്പോൾ നഗരത്തിലെ എല്ലാ കടകളും അടച്ചിട്ടു. ചൂതാട്ടം ഇന്ത്യയിൽ കടുത്ത നിയന്ത്രണങ്ങളോടെ നിയമ വിധേയമാക്കണമെന്ന് നിയമ കമീഷൻ ശിപാർശചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ ചൂതാട്ടം തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജോധ്പുർ പൊലീസ് സുപ്രണ്ട് രജൻ ദുഷ്യന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.