ന്യൂഡൽഹി: കോൺഗ്രസിെൻറ പുതിയ സംസ്ഥാന നേതൃനിരക്ക് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാലിന മാർഗനിർദേശം. അച്ചടക്കവും െഎക്യവും ഉറപ്പാക്കി മുന്നോട്ടുപോകുകയും ഭിന്നാഭിപ്രായങ്ങൾ കർക്കശമായി നിയന്ത്രിച്ച് പാർട്ടി വേദികളിൽ മാത്രം ചർച്ചചെയ്യുകയും വേണം. ഗ്രൂപ്പു നോക്കി പദവികൾ പങ്കിടാതെ കഴിവ് മാനദണ്ഡമാക്കണം. കോൺഗ്രസിെൻറ ആദർശവും മതനിരപേക്ഷ ചിന്താഗതിയും പാലിച്ചുകൊണ്ടുതന്നെ പരമ്പരാഗത വോട്ടുബാങ്കായ സമുദായങ്ങളെ കോൺഗ്രസിനോടു ചേർത്തുനിർത്തണം.
സംസ്ഥാന സർക്കാറിെൻറ കഴിവുകേടും അഴിമതിയും പൊതുസമൂഹത്തിൽ ശക്തമായി ഉയർത്തിക്കാട്ടണം. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡൻറുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് കൺവീനർ ബന്നി ബഹനാൻ, പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുൽ ഇൗ നിർദേശം മുന്നോട്ടുവെച്ചത്. വർക്കിങ് പ്രസിഡൻറായ എം.െഎ. ഷാനവാസിന് പനിമൂലം ഡൽഹിയിലെത്താൻ കഴിഞ്ഞില്ല. കൂട്ടായ പ്രവർത്തനം കാഴ്ചവെക്കാനും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനും ശ്രമിക്കണമെന്ന് രാഹുൽ നിർദേശിച്ചു. നിർണായക ഘട്ടത്തിൽ വിഷമകരമായ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നാണ് നേതൃസംഘം രാഹുലിനോട് പറഞ്ഞത്.
ദൗത്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ശ്രമിക്കും.പ്രധാനമായും മൂന്നുവിധ വെല്ലുവിളികളെയാണ് പാർട്ടി കേരളത്തിൽ നേരിടേണ്ടത്. കേഡർ പാർട്ടികളായി പ്രവർത്തിക്കുകയും ഭരണസൗകര്യം പ്രേയാജനപ്പെടുത്തുകയും ചെയ്യുന്ന സി.പി.എമ്മിനോടും ബി.ജെ.പിയോടുമാണ് ഏറ്റുമുേട്ടണ്ടത്. പാർട്ടിക്കാർ അസംതൃപ്തരാണ്; പാർട്ടി നിർജീവാവസ്ഥ നേരിടുന്നു.കോൺഗ്രസിനോടുള്ള തെറ്റിദ്ധാരണകൾ നീക്കി പരമ്പരാഗത വോട്ടുബാങ്കുകളെ തിരിച്ചുപിടിക്കണം. ഇൗ ലക്ഷ്യത്തിൽ മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ രാഹുലിനോട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.