ന്യൂഡൽഹി: തെരഞ്ഞെടുപ്പു തോൽവിയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് പി ന്മാറ്റം പ്രഖ്യാപിച്ച രാഹുൽ ഗാന്ധി തീരുമാനത്തിൽ ഉറച്ചുതന്നെ. എന്നാൽ, രാഹുൽ തുടരുക യല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ലെന്ന് പാർട്ടി നേതാക്കൾ. കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നതിനിടയിൽ ‘ഇന്നലെയും ഇന്നും നാളെയും’ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിതന്നെയാണെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല ആവർത്തിച്ചു. രാഹുലിെൻറ മനസ്സു മാറ്റിയെടുക്കാമെന്ന പ്രതീക്ഷയാണ് എ.െഎ.സി.സി ആസ്ഥാനത്തു നടന്ന മുതിർന്ന നേതാക്കളുടെ യോഗം പ്രകടിപ്പിച്ചത്. പാർട്ടിയുടെ പ്രവർത്തനങ്ങൾ അപ്പാടെ മരവിച്ചു നിൽക്കുന്ന പശ്ചാത്തലത്തിൽ മുന്നോട്ടുള്ള കാര്യങ്ങളാണ് എ.കെ. ആൻറണിയുടെ അധ്യക്ഷതയിൽ നടന്ന നേതൃയോഗം ചർച്ച ചെയ്തതെങ്കിലും, വരാനിരിക്കുന്ന മൂന്നു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തെക്കുറിച്ചായിരുന്നു ആലോചനയെന്നാണ് ഒൗദ്യോഗിക വിശദീകരണം.
കേരളത്തിലെത്തിയപ്പോൾ രാജിയിൽ ഉറച്ചു നിൽക്കുെന്നന്നാണ് രാഹുൽ സംസ്ഥാന നേതാക്കളോട് പറഞ്ഞത്. ഡൽഹിയിൽ കൂടിക്കാഴ്ചകൾക്കൊന്നും അദ്ദേഹം സമയം അനുവദിക്കുന്നില്ല. സചിൻ പൈലറ്റുമായി നടക്കുന്ന കടുത്ത പോരിനിടയിൽ ഡൽഹിയിലെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സമയം തേടിയെങ്കിലും ലഭിച്ചില്ല. ഇതിനിടെ, സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രഖ്യാപിത തീരുമാനവുമായി മുന്നോട്ടു പോകുന്നതിെൻറ ലക്ഷണമാണിതെന്ന് കാണുന്നവരുണ്ട്.
എന്നാൽ, കോൺഗ്രസ് അധ്യക്ഷനായി രാഹുൽ തുടരേണ്ടത് കോൺഗ്രസിെൻറ മാത്രമല്ല, പ്രതിപക്ഷത്തിെൻറയാകെ ആവശ്യമാണെന്ന സന്ദേശമാണ് മുതിർന്ന നേതാക്കൾ രാഹുലിന് കൈമാറാൻ ശ്രമിക്കുന്നത്. അതിൽ അവർ ഇനിയും വിജയിച്ചിട്ടില്ലെന്നു മാത്രം. പാർലമെൻറ് സമ്മേളനം തുടങ്ങുന്നതോടെ രാഹുൽ വഴങ്ങുമെന്നാണ് പ്രതീക്ഷ. രാഹുൽ ഉദ്ദേശിക്കുന്ന വിധത്തിൽ പാർട്ടിയെ ഉടച്ചുവാർക്കാൻ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
ബുധനാഴ്ച നടന്ന നേതൃയോഗത്തിൽ ആൻറണിക്കു പുറമേ, അഹ്മദ് പേട്ടൽ, മല്ലികാർജുൻ ഖാർഗെ, ഗുലാംനബി ആസാദ്, പി. ചിദംബരം, കെ.സി. വേണുഗോപാൽ, രൺദീപ്സിങ് സുർജേവാല, ജയ്റാം രമേശ്, ആനന്ദ് ശർമ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.