തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേന്ദ്ര സർക്കാർ നടത്തിയ മുന്നാക്ക സം വരണ തീരുമാനത്തെ ഒന്നും ആലോചിക്കാതെ പിണറായി വിജയൻ സ്വാഗതം ചെയ്തത് വിവാദമായി. കേരള അഡ്മിനിസ്േട്രറ്റിവ് സർവിസിലെ സംവരണവിവാദം രൂക്ഷമായി നിൽക്കുന്നതിനിട െയായിരുന്നു ഇത്.
സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നതാണ് പാർട്ടിയുടെ പ്രഖ്യ ാപിതനയമെങ്കിലും അടിസ്ഥാന വർഗത്തെയാകെ കുഴപ്പത്തിലാക്കുന്നതരത്തിലുള്ള സംവരണ തീരുമാനങ്ങളെ ഒരിക്കലും സി.പി.എം പിന്തുണച്ചിട്ടില്ല. മണ്ഡൽ കമീഷൻ റിപ്പോർട്ട് നട പ്പാക്കാനുള്ള തീരുമാനം വന്നപ്പോൾ, മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം വേണമെന്ന് ഇ.എം.എസ് അഭിപ്രായപ്പെട്ടിരുന്നു. ആ നിലപാടിനെതിരെ അന്ന് പാർട്ടിയിൽ കടുത്ത വിമർശനമുയർന്നിരുന്നു. വാജ്പേയ് സർക്കാറിെൻറ കാലത്ത് സാമ്പത്തികസംവരണ നീക്കത്തിന് കേന്ദ്രം തുനിഞ്ഞപ്പോഴും ശക്തമായി എതിർത്ത പാർട്ടിയാണ് സി.പി.എം.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവേശഷിക്കെ, പൊടുന്നനെയാണ് കേന്ദ്രമന്ത്രിസഭ മുന്നാക്ക സംവരണത്തിന് തീരുമാനിച്ചത്. സി.പി.എം അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സി.പി.എം കേന്ദ്രകമ്മിറ്റി, കേന്ദ്ര തീരുമാനത്തെ എതിർത്തത്. സ്വകാര്യ - വ്യാവസായിക മേഖലകളിലെ െതാഴിലാളികൾക്ക് പ്രതിമാസം 18000 രൂപയെങ്കിലും മിനിമം വേതനം ലഭിക്കണമെന്നതാണ് പണിമുടക്കിലെ പ്രധാന ആവശ്യം.
ആ തുക അനുസരിച്ച് കണക്കാക്കിയാൽ മിനിമം വാർഷികവരുമാനം രണ്ടേകാൽ ലക്ഷമേ വരൂ. അതുപോലും ഉറപ്പാക്കാനാവാത്ത കേന്ദ്രസർക്കാർ എട്ട് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവർക്ക് സാമ്പത്തിക സംവരണം പ്രഖ്യാപിച്ചതിലെ പൊള്ളത്തരമാണ് സി.പി.എം കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടിയത്.
വി.എസ്. അച്യുതാനന്ദനും സാമ്പത്തിക സംവരണനീക്കത്തെ വിമർശിച്ചു. സംവരണം സംബന്ധിച്ച ഭരണഘടന ലക്ഷ്യങ്ങൾ വ്യക്തമാണെന്നും അത് സാമൂഹികസുരക്ഷക്കുള്ളതാെണന്നും സാമ്പത്തികസമത്വത്തിനുള്ള കുറുക്കുവഴിയല്ലെന്നും വി.എസിെൻറ മുേമ്പയുള്ള നിലപാടാണ്. സി.പി.എമ്മിെൻറ ജനകീയ ജനാധിപത്യമെന്ന ലക്ഷ്യത്തിൽ സംവരണനയം വിലങ്ങുതടിയാവരുതെന്നതാണ് വി.എസിെൻറ നിലപാട്. അതിനനുസൃതമായ പ്രതികരണമാണ് കേന്ദ്രകമ്മിറ്റിയിൽനിന്നുണ്ടായതും.
സാമ്പത്തിക സംവരണ തീരുമാനം രാജ്യത്ത് ജാതീയചേരിതിരിവിന് കാരണമാകുമെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നേതാക്കളുടെ നിലപാട്. കേന്ദ്ര കമ്മിറ്റി യോഗത്തിെൻറ തലേദിവസം പിണറായി ഇങ്ങനെയൊരു പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പല നേതാക്കൾക്കുമുണ്ട്. എന്നാൽ, പരോക്ഷമായെങ്കിലും പിണറായിയുടെ അഭിപ്രായത്തോട് പ്രതികരിക്കാൻ അച്യുതാനന്ദൻ മാത്രമാണ് തയാറായത്.
ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.െഎ മുേമ്പതന്നെ സാമ്പത്തിക സംവരണത്തിന് എതിരാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ എതിരാളികളെ നേരിടുന്നതിൽ പിണറായി വിജയൻ കാട്ടിയ വൈദഗ്ധ്യം ഇത്തരം നയപരമായ കാര്യങ്ങളിൽ കാട്ടുന്നില്ലെന്ന തോന്നൽ പാർട്ടിക്കുള്ളിൽ പലർക്കുമുണ്ട്. എന്നാൽ, പുറത്തുപറഞ്ഞാൽ വിഭാഗീയതയായി പരിഗണിക്കപ്പെടുമോയെന്ന ഭയവുമുണ്ട്. എങ്കിലും തെരെഞ്ഞടുപ്പ് മുന്നിൽ കണ്ടുളള ബി.ജെ.പിയുടെ തട്ടിപ്പിന് പാർട്ടിയുടെ അനിഷേധ്യനേതാവ് തലെവച്ചുകൊടുക്കേണ്ടതില്ലായിരുന്നെന്ന അഭിപ്രായം വേറിട്ടുനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.