തിരുവനന്തപുരം: സമഗ്ര വികസനവും നവകേരള നിർമാണവും വഴി പുതിയ കേരളത്തെ രൂപപ്പെടു ത്തുെന്നന്ന സർക്കാർ അവകാശവാദത്തിനു നേരെ ചോദ്യം ഉയർത്തി ജനകീയ വിഷയങ്ങൾ. പ്രള യാനന്തര ജീവിതം, നവകേരള നിർമാണം, കർഷക ആത്മഹത്യ, ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ല ൈൻ, എൽ.എൻ.ജി ടെർമിനൽ, പൊലീസ് അതിക്രമം, എൻഡോസൾഫാൻ, ഏറ്റുമുട്ടൽ കൊലപാതകം തുടങ ്ങി ചോദ്യങ്ങൾ നീളുന്നു. രണ്ടു വർഷത്തെ പ്രോഗസ് റിപ്പോർട്ടും 1000 ദിവസംകൊണ്ട് നടപ്പാ ക്കിയ വാഗ്ദാനവുമായാണ് സർക്കാറും എൽ.ഡി.എഫും ജനങ്ങളെ സമീപിക്കുന്നത്. നവകേരള നി ർമാണം, വർധിപ്പിച്ച സാമൂഹികക്ഷേമ പെൻഷൻ, നാല് മിഷനുകൾ, ഹൈവേ- മലയോര- തീരദേശ പാതകൾ, ഗെയിൽ പൈപ്പ് ലൈൻ, എൽ.എൻ.ജി ടെർമിനൽ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ ഇവയിൽ പ്രധാനപ്പെട്ടവ മാത്രം.
പക്ഷേ, പ്രളയശേഷം കർഷകരുടെ ശവപ്പറമ്പായി മാറി രണ്ടുമാസത്തിനിടെ ഒമ്പതോളം കർഷക ആത്മഹത്യ നടന്ന ഇടുക്കി വലിയൊരു ചോദ്യചിഹ്നമാണ്. എല്ലാ ആത്മഹ്യതകളും കാർഷിക പ്രശ്നം മൂലം അല്ലെന്ന ജില്ല ഭരണകൂട നിലപാടിനുള്ള തിരുത്തായി, വീടിനുമുന്നിൽ ‘വൃക്ക വിൽപനക്ക്’ എന്ന ബോർഡ് തൂക്കിയ കർഷകെൻറ ജീവിതം. മൂന്നുതവണ പണിത വീട് വീണ്ടും നഷ്ടപ്പെടുന്ന സാഹചര്യമാണ് ദേശീയപാതവികസനം നടപ്പാക്കുന്ന എട്ട് ജില്ലകളിൽ.
കിടപ്പാടം പൂർണമായി നഷ്ടപ്പെടുന്നവരോട് സഹാനുഭൂതിയില്ലെന്ന പ്രശ്നം എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഉയരുന്നു. ജനങ്ങളുടെ ആശങ്കക്ക് മേൽ സ്ഥാപിക്കുന്ന ഗെയിൽ പൈപ്പ് ലൈനിന് എതിരായ പ്രതിഷേധ ചൂട് തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രതിഫലിച്ചേക്കും.
സമീപകാലത്ത് കണ്ട ക്രൂരമായ പൊലീസ് നടപടിയാണ് എൽ.എൻ.ജി ടെർമിനൽ വിഷയത്തിൽ എറണാകുളത്ത് അരങ്ങേറിയത്. ആലപ്പാെട്ട കരിമണൽ ഖനനവിരുദ്ധ സമരം കൈകാര്യം ചെയ്തത് ആലപ്പുഴയിൽ പ്രതിഫലിക്കും. കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരത്തിെൻറ പ്രതിഫലനം കണ്ണൂരിലുണ്ടാവും. പ്രളയ ദുരിതാശ്വാസത്തിലെ ആദ്യ ഗഡു 10,000 രൂപ പോലും മുഴുവൻ ലഭിച്ചില്ലെന്ന ആക്ഷേപം മാസം മുമ്പുവരെ ഉയർന്നത് പ്രളയം കൈകാര്യം ചെയ്ത നിശ്ചയദാർഢ്യത്തിന് മങ്ങലായി.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശുർ, ഇടുക്കി ജില്ലകളിൽ പ്രളയപുനർനിർമാണം വോട്ട് നിർണയിക്കും. തീരദേശത്തെ കണ്ണീരിലാഴ്ത്തിയ ഒാഖി ദുരന്ത ശേഷമുള്ള പ്രവർത്തനം തിരുവനന്തപുരത്ത് വിലയേറിയ വോട്ടാണ്.
പൊലീസ് തന്നെ പ്രതിക്കൂട്ടിലായ തൃശൂരിലെ വിനായകെൻറയും പറവൂരിലെ ശ്രീജിത്തിെൻറയും ‘കൊലപാതകം’, കെവിൻ വധത്തിൽ പ്രതികൾക്കു വേണ്ടിയുള്ള പോലീസ് ഇടപെടൽ എന്നിവ തലവേദനയാണ്. കുരുക്ക് അഴിയാതെ കാസർകോട് എൻഡോസൾഫാൻ ബാധിത പ്രദേശങ്ങളിലെ അമ്മമാരും കുട്ടികളും സെക്രേട്ടറിയറ്റിന് മുന്നിൽ എത്തിയത് സ്ഥിരപരിഹാരം ഇനിയും അകലെയെന്ന സന്ദേശം നൽകി.
ഇൗ സർക്കാറിെൻറ കാലത്തെ മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകം എന്ന നാണക്കേടിന് മറുപടി പറയുക എളുപ്പമല്ല. വയനാട്ടിൽ തലക്കുപിറകിൽ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദി എൽ.ഡി.എഫിെൻറ മനുഷ്യാവകാശനയത്തിന്മേലുള്ള ചോദ്യമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.