നിലമ്പൂർ: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിനെതിരായ സമരം ശക്തമാക്കുന്നത് ചർച്ചചെയ്യാൻ നിലമ്പൂർ കോൺഗ്രസ് ഒാഫിസിൽ ചേർന്ന നേതൃയോഗത്തിൽ ഭിന്നാഭിപ്രായം. കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി പാർക്കിന് അനുകൂല നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരിൽനിന്ന് അഭിപ്രായം തേടുകയും ചെയ്ത ശേഷം സമരം ശക്തമാക്കുന്നത് ആലോചിച്ചാൽ മതിയെന്നായിരുന്നു ഒരു വിഭാഗത്തിെൻറ അഭിപ്രായം.
എന്നാൽ, സമരം ശക്തമാക്കണമെന്നായിരുന്നു ആര്യാടൻ ഷൗക്കത്ത് ഉൾെപ്പടെയുള്ള ഭൂരിപക്ഷത്തിെൻറ നിലപാട്. എം.എൽ.എയുടെ നിലമ്പൂരിലെ ഓഫിസിലേക്ക് മാർച്ച് നടത്താനായിരുന്നു ആദ്യ തീരുമാനം. ഇത് പ്രശ്നത്തിനിടയാക്കുമെന്ന അഭിപ്രായമുയർന്നതോടെ മാർച്ച് നിലമ്പൂർ വനം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിലേക്കാക്കാൻ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ 11നാണ് മാർച്ച്. അതേസമയം, സമരത്തിൽ പങ്കാളിയാവില്ലെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു.
യോഗ തീരുമാനം അറിയിച്ചപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ മാർച്ച് ഉദ്ഘാടനത്തിന് എം.എം. ഹസനെ ക്ഷണിച്ചു. എന്നാൽ, പാലക്കാട്ട് മറ്റൊരു പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.