കോട്ടയം: ചെയർമാൻ സ്ഥാനത്തെ ചൊല്ലി കേരള േകാൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ, വീ ട്ടുവീഴ്ച വേണ്ടെന്ന് മാണി വിഭാഗം രഹസ്യയോഗത്തിൽ ധാരണ. ലയനസമയത്ത് പി.ജെ. ജോസഫു മായുണ്ടാക്കിയ കരാറനുസരിച്ച് ചെയർമാൻ സ്ഥാനവും പാർലമെൻറി പാർട്ടി നേതാവ് സ്ഥാ നവും മാണി വിഭാഗത്തിനാണ്. ഇത് വിട്ടുകൊടുക്കേണ്ടതിെല്ലന്നും യോഗം തീരുമാനിച്ചു. വീട ്ടുവീഴ്ചക്ക് തയാറായാൽ വിണ്ടെടുക്കാനാകാത്തവിധം പാർട്ടിയിലെ പിടി നഷ്ടമാകുമെ ന്ന വികാരവും യോഗത്തിലുയർന്നു.
ചെയർമാൻ സ്ഥാനം ൈകവിട്ടുള്ള സമവായത്തിന് തയാറാകേണ്ടതില്ല. ജോസ് കെ. മാണിയെ വർക്കിങ് ചെയർമാനാക്കിയുള്ള ഫോർമുല അംഗീകരിേകണ്ടതില്ലെന്നും യോഗത്തിൽ ധാരണയായി. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷത്തിലൂടെ ചെയർമാനെ നിശ്ചയിക്കണം. ഭൂരിപക്ഷമില്ലെന്ന് അറിയാവുന്നതിനാലാണ് ജോസഫ് സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാൻ മടിക്കുന്നത്. പിളർപ്പിനെ ഭയക്കേണ്ടതില്ലെന്ന അഭിപ്രായവും യോഗത്തിലുയർന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ േജാസഫ് പക്ഷത്തേക്ക് ചായാൻ സാധ്യതയുണ്ടെന്ന അഭിപ്രായം ചിലർ പങ്കുവെച്ചെങ്കിലും മുതിർന്ന അംഗങ്ങൾ ഇത് തള്ളി. മുഴുവൻപേരും ഉറച്ചുനിൽക്കുമെന്നാണ് യോഗത്തിെൻറ വിലയിരുത്തൽ. ഒറ്റെപ്പട്ട ചിലരെ ബന്ധപ്പെടാനും തീരുമാനമായി.
സംസ്ഥാന സമിതിയോ സ്റ്റിയറിങ് കമ്മിറ്റിയോ വിളിച്ചാൽ ഭൂരിപക്ഷം തെളിയിച്ച് ജോസ് കെ. മാണിയെ ചെയർമാനാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗത്തിൽനിന്നുള്ള അംഗങ്ങൾ ഒപ്പിട്ട കത്ത് ജോസഫിന് നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും എപ്പോൾ നൽകണമെന്ന കാര്യം തീരുമാനിച്ചില്ല. കോട്ടയത്തു നടന്ന കെ.എം. മാണി അനുസ്മരണത്തിനുശേഷമാണ് മാണി വിഭാഗം നേതാക്കൾ യോഗം ചേർന്നത്. കോട്ടയത്തെ യോഗം വൻ വിജയമാക്കാനായത് നേട്ടമായതായും ഇവർ പറയുന്നു.
അതേസമയം, ചെയർമാൻ സ്ഥാനത്തേക്ക് സമവായത്തിലൂടെ എത്താനുള്ള കരുനീക്കത്തിലാണ് ജോസഫ്. മുതിർന്ന നേതാക്കളുമായി ജോസഫ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചില ബിഷപ്പുമാരുമായും ജോസഫ് സംസാരിക്കുന്നുണ്ട്. പാർലമെൻററി പാർട്ടി യോഗം വിളിച്ച് ധാരണയിലെത്താനാണ് ജോസഫ് ശ്രമിക്കുന്നത്. എന്നാൽ, ഇത് അംഗീകരിക്കില്ലെന്നാണ് മാണി വിഭാഗത്തിെൻറ നിലപാട്. വിട്ടുനിന്നേക്കുമെന്ന സൂചനയും ഇവർ നൽകുന്നു.
അതിനിടെ, ഇരുവിഭാഗങ്ങളും കടുത്ത നിലപാടിലായതിനാൽ സി.എഫ്. തോമസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടക്കുന്ന സമവായ നീക്കവും ഇഴയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.