തിരുവനന്തപുരം: കോട്ടയത്ത് കേരള കോൺഗ്രസ് മാണി വിഭാഗവുമായി സി.പി.എം ബന്ധമുണ്ടാക്കിയ സംഭവത്തിന് വലിയ മാനങ്ങളൊന്നും നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഇൗ വിഷയത്തിലുള്ള പാർട്ടി നിലപാട് ഇതിനോടകം സെക്രട്ടറി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. ബി.ജെ.പിെയയും കോൺഗ്രസിെനയും അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ പ്രാദേശികമായി നടപടി കൈക്കൊള്ളാൻ പ്രാദേശികതലത്തിൽ തീരുമാനിച്ചിരുന്നു. അതാണ് കോട്ടയത്ത് സംഭവിച്ചത്. ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് പറയുേമ്പാഴും ആർ. ബാലകൃഷ്ണപിള്ളയെ പിന്നാക്ക വികസന കോർപറേഷൻ ചെയർമാനായി നിയമിച്ച നടപടി ശരിയാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ഘടകകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പുകളും വിവാദങ്ങളും സർക്കാറിെൻറ പ്രവർത്തനത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് നമ്മുടെ നാട്ടിൽ ക്ഷാമമില്ലാത്ത കാര്യമാണല്ലോ വിവാദങ്ങളെന്നും അതിന് പിന്നാലെപോകാതെ കാര്യങ്ങൾ നടപ്പാക്കുകയാണ് സർക്കാറിെൻറ ലക്ഷ്യം. വിവാദങ്ങൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.