തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിൽ വൻ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആേരാപണത്തോട് ‘അദ്ദേഹത്തിന് ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമുേണ്ടാ’ എന്ന് മുഖ്യമന്ത്രി. അതൊന്നും നാട് സ്വീകരിക്കുന്നില്ല. സർക്കാർ ഒരു അഭിപ്രായം വെച്ചാൽ അതിനെ എതിർക്കാൻ മാത്രമാണ് പ്രതിപക്ഷം നോക്കുന്നത്. ഇതിൽ വ്യക്തമായ രാഷ്ട്രീയമുെണ്ടന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓൺലൈൻ മദ്യവിതരണത്തിന് ഫെയർകോഡ് കമ്പനിയെ തെരഞ്ഞെടുത്തതിന് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. മാനദണ്ഡപ്രകാരം മുൻപരിചയമുള്ളവർക്കാണ് കരാർ നൽകേണ്ടിയിരുന്നത്.
എന്നാൽ, പരിചസമ്പന്നരായ കമ്പനികളെ തഴഞ്ഞാണ് ഫെയർകോഡിനെ തെരഞ്ഞെടുത്തത്. ഫെയർകോഡിന് വെർച്വൽ ക്യൂ രീതിയിൽ പരിചയസമ്പത്തില്ല. അവരെ തെരഞ്ഞെടുത്തത് നടപടിക്രമം നോക്കാതെയാണ്. സി.പി.എമ്മിൻെറ സഹയാത്രികൻെറ കമ്പനിയാണിത്. പൊതുമേഖലയായ ബെവ്കോയുടെ അന്ത്യകൂദാശയാണ് സംഭവിക്കാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.