തിരുവനന്തപുരം: യു.ഡി.എഫ് ‘തെരഞ്ഞെടുപ്പ് അജണ്ട’ അട്ടിമറിച്ച് അപ്രതീക്ഷിത വിജയ മാണ് എൽ.ഡി.എഫിന് പാലായിൽ ലഭിച്ചത്. ‘പിളരും തോറും വളരുന്ന’ കെ.എം. മാണിയുടെ പാർട്ടി ക്കുമേൽ അട്ടിമറി നേടാനാകുമെന്ന് വോെട്ടണ്ണൽ തുടങ്ങുംവരെ എൽ.ഡി.എഫ് സംസ്ഥാന നേതൃ ത്വവും കരുതിയിരുന്നില്ല. സ്ഥാനാർഥി മാത്രമാണ് വിജയ പ്രതീക്ഷയിൽ ഉറച്ചുനിന്നത്. വിജ യത്തോട് അടുത്തെത്തുന്ന പ്രകടനമായിരുന്നു മനസ്സിലെങ്കിലും പിഴവില്ലാത്ത സംഘടനാ പ്രവർത്തനവും കേരള കോൺഗ്രസിലെ പടലപ്പിണക്കവും കൂടി ചേർന്നപ്പോൾ സ്വപ്നതുല്യമായ വിജയം കൈവന്നു. പാലാ വിജയം മിനി നിയമസഭ തെരഞ്ഞെടുപ്പായി കരുതുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് ഉത്തേജക മരുന്ന് കൂടിയാണ്.
15 വർഷത്തിനുശേഷമാണ് യു.ഡി.എഫിെൻറ സിറ്റിങ് സീറ്റിൽ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിക്കുന്നത്. 2004ൽ വടക്കാഞ്ചേരിയിൽ കെ. മുരളീധരനെ എ.സി. മൊയ്തീൻ പരാജയപ്പെടുത്തിയിരുന്നു. ചെങ്ങന്നൂരിലെ വിജയം വ്യാഴവട്ടത്തിന് ശേഷമുള്ള എൽ.ഡി.എഫിെൻറ ഉപതെരഞ്ഞെടുപ്പ് വിജയമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അേമ്പ പരാജയമേറ്റ ശേഷം മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് കടുത്ത വെല്ലുവിളിയാണ് യു.ഡി.എഫ് ഉയർത്തിയത്.
േലാക്സഭ തെരഞ്ഞെടുപ്പ് തുടർച്ചയായി ശബരിമല സ്ത്രീപ്രവേശനവും കിഫ്ബിയെ ചുറ്റിയുള്ള ആക്ഷേപവും പി.എസ്.സി പരീക്ഷ തട്ടിപ്പും കാരുണ്യ പദ്ധതി അട്ടിമറിയുമായിരുന്നു യു.ഡി.എഫ് തുറുപ്പുചീട്ട്. മാണിയുടെ ചിരസ്മരണ, ഏത് പ്രതിസന്ധിയിലും കൈവിടാത്ത യു.ഡി.എഫിെൻറ ഉറച്ചകോട്ട എന്നീ മനസ്സ് തളർത്തുന്ന പ്രചാരണത്തിനു മുന്നിൽ വീണുപോകാതിരിക്കുക എന്നതായിരുന്നു എൽ.ഡി.എഫ് നേരിട്ട വെല്ലുവിളി. പക്ഷേ, കഴിഞ്ഞ മൂന്ന് പ്രാവശ്യവും കെ.എം. മാണിയുടെ ഭൂരിപക്ഷം കുറച്ച മാണി സി. കാപ്പനിൽ വിശ്വാസം അർപ്പിച്ച എൻ.സി.പിയും പ്രചാരണത്തിെൻറ ആദ്യ അടിത്തറ പാകി. പ്രതിപക്ഷ ആരോപണത്തിന് നേർമറുപടിക്ക് പകരം സർക്കാറിെൻറ മൂന്നേമുക്കാൽ വർഷത്തെ വികസനം, പാലാരിവട്ടം മുൻനിർത്തിയുള്ള യു.ഡി.എഫ് അഴിമതിയും മാത്രമാണ് മുഖ്യമന്ത്രി പാലായിൽ അവതരിപ്പിച്ചത്.
ചിട്ടയോടെ ഒട്ടുമുക്കാൽ വോട്ടർമാരെയും നേരിൽക്കണ്ടും ആയിരത്തോളം കുടുംബയോഗവും മുഖ്യമന്ത്രി പെങ്കടുത്ത ഒമ്പത് പൊതുയോഗവും വോെട്ടടുപ്പിന് രണ്ടു ദിവസം വരെ മണ്ഡലത്തിൽ തങ്ങി പ്രചാരണ നേതൃത്വം നൽകിയ കോടിയേരി ബാലകൃഷ്ണനും കൂടിചേർന്നതാണ് വിജയത്തിെൻറ ആകെ തുക. ബി.ജെ.പി വോട്ട് വാങ്ങിയത് യു.ഡി.എഫാണെന്നും തങ്ങൾക്ക് ലഭിച്ചത് യു.ഡി.എഫ് വോട്ടാണെന്നും ഒരുമുഴം മുന്നേ പറഞ്ഞ സി.പി.എമ്മിെൻറ മനസ്സിൽ അഞ്ച് ഉപതെരഞ്ഞെടുപ്പ് കൂടിയാണുള്ളത്. വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാലാ വിജയം എൽ.ഡി.എഫിന് നൽകുന്ന ആത്മവിശ്വാസം കുറച്ചല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.