കോട്ടയം: പാലായിലെ ഇടത് അട്ടിമറി വിജയം കേരള കോൺഗ്രസ് മാണി വിഭാഗത്തിനു കനത്ത തി രിച്ചടി. ഫലം യു.ഡി.എഫിൽ പ്രതിസന്ധി സൃഷ്ടിക്കും. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടു പ്പിനെ നേരിട്ടെങ്കിലും കേരള കോൺഗ്രസ് തട്ടകത്തിലെ 12 പഞ്ചായത്തുകളിൽ ഒമ്പതിടത്ത ും പാലാ നഗരസഭയിലും നേരിട്ട തിരിച്ചടി കോൺഗ്രസ്--കേരള കോൺഗ്രസ് ബന്ധത്തിലും ഉലച ്ചിലുണ്ടാക്കും. പലയിടത്തും കോൺഗ്രസ് ഉണർന്ന് പ്രവർത്തിച്ചില്ലെന്ന ആരോപണം ഉയർന്നുകഴിഞ്ഞു. ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലെ ഏറ്റുമുട്ടലും ശക്തമാക്കും. ഒക്ടോബറിൽ നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കും.
ഫലം കേരള കോൺഗ്രസിലെ കുടുംബവാഴ്ചക്കും തിരിച്ചടിയാണ്. പാലാ കൈവിട്ടതോടെ ജോസ് പക്ഷത്തിെൻറ രാഷ്ട്രീയ നിലനിൽപും ജോസ് കെ. മാണിയുടെ നേതൃത്വവും ചോദ്യംചെയ്യപ്പെടും. യഥാർഥ കേരള കോൺഗ്രസ് ഏതെന്നതിനെച്ചൊല്ലി ജോസും ജോസഫും നടത്തുന്ന പോരാട്ടങ്ങളും ശക്തമാക്കും. ജോസഫ് പാലായിലും പിടിമുറുക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യം, മാണി സി. കാപ്പന് നാലാം മത്സരത്തിൽ ലഭിച്ച സഹതാപം, ചിട്ടയായ പ്രചാരണം, ഇൗഴവസമുദായ പിന്തുണ, സഭകളുടെ മനംമാറ്റം എന്നിവയെല്ലാം ഇടതു വിജയത്തിനു സഹായകമായി.
സഭകളും മതമേലധ്യക്ഷരും യു.ഡി.എഫിനെ കൈവിട്ടെന്ന വിലയിരുത്തലും ശക്തമാണ്. മാണിയുടെ മരണശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിൽ സഹതാപവോട്ടും കേരള കോൺഗ്രസിനെ തുണച്ചില്ല. യു.ഡി.എഫ് പൊതുസമ്മേളനത്തിൽ ജോസഫിനെ കൂവിയതും അപമാനിച്ചതും വോട്ടർമാരെ സ്വാധീനിച്ചു. ഒപ്പം കാപ്പൻ മൂന്നു തവണ തോറ്റതല്ലേ -ഇക്കുറി ജയിക്കട്ടെ, ഒന്നരവർഷത്തെ കാര്യമല്ലേയുള്ളൂവെന്ന പ്രചാരണവും കാപ്പന് സഹായകമായി. രണ്ടില നഷ്ടപ്പെട്ടതും സ്വതന്ത്രനായ മത്സരവും ജോസ് ടോമിനു തിരിച്ചടിച്ചു. സ്ഥാനാർഥിക്കെതിരെയും ആക്ഷേപമുണ്ട്.
കേരള കോൺഗ്രസിെല പ്രതിസന്ധി രൂക്ഷമായതോടെ തെരഞ്ഞെടുപ്പ് നയിച്ചത് കോൺഗ്രസായിരുന്നു. എന്നിട്ടും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലും പിന്നിലായി. പരമ്പരാഗത വോട്ടുകൾപോലും ലഭിച്ചില്ല. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.എം. മാണിയെ കോൺഗ്രസ് കാലുവാരിയെന്ന ആേരാപണം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഫലം പൂർണമാകും മുമ്പ് തന്നെ കേരള കോൺഗ്രസിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളിെലല്ലാം ഭൂരിപക്ഷം വർധിപ്പിച്ച മാണി സി. കാപ്പെൻറ വിജയം പാലയിൽ പുതുചരിത്രത്തിനും തുടക്കമാവും.
ലോക്സഭ തെരഞ്ഞെടുപ്പിൽ 33,472 വോട്ട് യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന് ലഭിച്ച പാലായിൽ നിയമസഭ തെരഞ്ഞെടുപ്പിെല തിരിച്ചടി കേരള കോൺഗ്രസിനെ പുനർവിചിന്തനത്തിനും പ്രേരിപ്പിച്ചേക്കാം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥി നേടിയതിനെക്കാൾ ഇരട്ടി വോട്ട് തോമസ് ചാഴികാടന് സമ്മാനിച്ച പഞ്ചായത്താണ് രാമപുരം. -4440 വോട്ട്. ഇക്കുറി യു.ഡി.എഫ് പിന്നിലായി. ബാർ കോഴക്കേസിൽ കെ.എം. മാണി പ്രതിരോധത്തിലായിരുന്ന കാലത്തും രാമപുരം ഒപ്പം നിന്നിരുന്നു. കോണ്ഗ്രസിന് വേരോട്ടമുള്ള രാമപുരത്ത് ജോസഫ് വിഭാഗത്തിനും സ്വാധീനമുണ്ട്. വോട്ടുകച്ചവടം നടത്തിയെന്ന ആരോപണത്തിൽ ബി.ജെ.പിയും വെട്ടിലാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി എൻ. ഹരിക്ക് 24,000 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ കാര്യമായ ചോർച്ചയുണ്ടായി. രാമപുരം അടക്ക സ്വാധീനമുള്ള പഞ്ചായത്തുകളിൽ പിന്നാക്കം പോയതും നാണക്കേടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.