തീപാറുന്ന രണ്ട് മത്സരം. മൂന്ന് മല്ലന്മാർ കളത്തിൽ. വിജയം ഒാരോരുത്തർക്കും നിർണായ കം. അല്ലെങ്കിൽ കനത്ത നഷ്ടം. ഒഡിഷയിലെ തെരഞ്ഞെടുപ്പുചിത്രം ഇതാണ്. 19 വർഷമായി ഭരണത്തി ൽ തുടരുന്ന ബി.ജെ.ഡിയുടെ (ബിജു ജനതദൾ)അനിഷേധ്യ നേതാവ് നവീൻ പട്നായിക് അഞ്ചാംവട്ടവും മ ുഖ്യമന്ത്രി പദത്തിലേക്ക് നോട്ടമിടുന്നു. ബി.ജെ.പിയാകെട്ട എങ്ങനെയും ഭരണം പിടിക്കാൻ കൊ തിക്കുന്നു. കോൺഗ്രസിന് നിലനിൽപിെൻറ കൂടി പോരാട്ടമാണ് ഇവിടെ. ലോക്സഭ, നിയമസ ഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കാൻപോകുന്ന സംസ്ഥാനമാണ് ഒഡിഷ. 19 വർഷം തുടർച്ച യായി ഭരിച്ച ബി.ജെ.ഡിക്കെതിരായ ജനവികാരമാണ് ബി.ജെ.പിക്കും കോൺഗ്രസിനും പ്രധാന ആയു ധം. ഇതിനെ ക്ഷേമപദ്ധതികൾകൊണ്ട് നേരിടുകയാണ് നവീൻ പട്നായിക്.
നിർണായകം കർഷക വോ ട്ട്
കൃഷിയാണ് ഒഡിഷയുടെ ഉപജീവനം. ജനസംഖ്യയിലെ 60ശതമാനവും കർഷകർ. ഇവരുടെ വോ ട്ട് ഒാരോ പാർട്ടിക്കും നിർണായകമാണ്. 2017ൽ കീടങ്ങൾ വ്യാപകമായി നെൽകൃഷി നശിപ്പിച്ചതി നെ തുടർന്ന് നിരവധി കർഷക ആത്മഹത്യകളുണ്ടായി. താങ്ങുവിലയിലും കുറച്ച് വിളവുകൾ വിൽക്കേണ്ട സാഹചര്യവും കർഷകരെ പ്രതിസന്ധിയിലാക്കി. ഇതോടൊപ്പം സ്ത്രീസുരക്ഷയും വൻ വെല്ലുവിളി നേരിട്ടു. കഴിഞ്ഞവർഷം കോരാപുതിൽ അർധസൈനിക വിഭാഗത്തിൽപ്പെട്ടവർ കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടി ആത്മഹത്യ ചെയ്തതും കട്ടക്കിലെ സാലിപുരിൽ ബലാത്സംഗത്തിനിരയാക്കിയശേഷം ആറു വയസ്സുകാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതും സർക്കാറിനെതിരെ പ്രതിപക്ഷം ആളിക്കത്തിച്ച വിഷയങ്ങളാണ്. കൂട്ട ബലാത്സംഗക്കേസിലും കൊലപാതകക്കേസിലും പ്രതിയായയാളെ കഴിഞ്ഞ ഡിസംബറിൽ കീഴ്കോടതി തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചത് ഭരണകക്ഷിയുടെ ഇടപെടൽ മൂലമാണെന്ന ആരോപണവുമുയർന്നു. ഇതേത്തുടർന്ന് മന്ത്രി പ്രദീപ് മഹാരതിക്ക് രാജിവെക്കേണ്ടിവന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ ജയിച്ചുകയറിയ പല ബി.ജെ.ഡി എം.എൽ.എമാരും കടുത്ത ജനരോഷത്തിന് നടുവിലാണ്. ബി.ജെ.ഡി എം.പിമാരും എം.എൽ.എമാരും തമ്മിൽ പരസ്പരം ചളിവാരിയെറിഞ്ഞ സംഭവങ്ങളുമുണ്ടായി. ഖനനം, ചിട്ടി തട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ടതടക്കം നിരവധി അഴിമതി ആരോപണങ്ങളും സർക്കാറിനെതിരെ ഉയർന്നിട്ടുണ്ട്. ഇതിനെ നേരിടാൻ ആരോഗ്യ ഇൻഷുറൻസ്, വീടുനിർമാണം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് വോട്ടുബാങ്ക് സംരക്ഷിക്കാനുള്ള തീവ്രയത്നത്തിലാണ് നവീൻ പട്നായിക്. കർഷകർക്ക് നേരിട്ട് പണമെത്തിക്കുന്ന 10,180 കോടിയുടെ പദ്ധതി കഴിഞ്ഞ ഡിസംബറിൽ സർക്കാർ പ്രഖ്യാപിച്ചതും കർഷക വോട്ടുകൾ ലക്ഷ്യമിട്ടാണ്.
വാഗ്ദാനവുമായി കോൺഗ്രസും
രാഹുൽ ഗാന്ധി അടുത്തിടെ സംസ്ഥാനത്ത് മൂന്ന് റാലികൾ നടത്തി. നെല്ലിെൻറ താങ്ങുവില 1750ൽനിന്ന് 2600 ആയി വർധിപ്പിക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രധാന വാഗ്ദാനം. കർഷകരുടെ കടബാധ്യത എഴുതിത്തള്ളില്ലെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അധികാരത്തിൽ വന്നാൽ കോൺഗ്രസും ബി.ജെ.പിയും കർഷക കടം എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നു. അയൽസംസ്ഥാനമായ ഛത്തിസ്ഗഢിൽ അധികാരത്തിലേറിയ ഉടൻ കോൺഗ്രസ് സർക്കാർ കാർഷിക വിളകളുടെ താങ്ങുവില 2500 ആക്കുകയും വായ്പകൾ എഴുതിത്തള്ളുകയും ചെയ്തത് ഒഡിഷയിലെ കർഷകരിൽ കോൺഗ്രസ് അനുകൂല വികാരമുണ്ടാക്കിയതായാണ് പാർട്ടിയുടെ വിലയിരുത്തൽ.
ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെ കോൺഗ്രസ് ആദ്യഘട്ട പ്രചാരണത്തിന് സംസ്ഥാനത്ത് നിയോഗിച്ചത് കർഷക വോട്ടുകളിൽ കണ്ണുവെച്ചാണ്. 23 ശതമാനം ഗോത്രവർഗക്കാരുള്ള സംസ്ഥാനത്ത് അവർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന ആഹ്വാനവും തെരഞ്ഞെടുപ്പിൽ അനുകൂലമാകുമെന്നാണ് കോൺഗ്രസിെൻറ പ്രതീക്ഷ. സി.പി.െഎ, സി.പി.എം, ജെ.എം.എം എന്നിവരുമായി കോൺഗ്രസ് സഖ്യചർച്ച തുടങ്ങിയിട്ടുണ്ട്.
സ്ത്രീകളെ രംഗത്തിറക്കി ബി.ജെ.പി
സ്ത്രീസുരക്ഷ വിവാദമായ സാഹചര്യത്തിൽ സ്ത്രീകളുടെ പ്രത്യേക സംഘങ്ങളെ പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ് ബി.ജെ.പി. രണ്ടാം യു.പി.എ ഭരണകാലത്ത് 1.06 ലക്ഷം കോടിയാണ് ഒഡിഷക്ക് ലഭിച്ചതെങ്കിൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽവന്നശേഷം 2.46 ലക്ഷം കോടി രൂപ നൽകിയെന്ന് അവർ അവകാശപ്പെടുന്നു. ഹോക്കി ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി, ബി.ജെ.ഡി നേതാക്കൾ ഉൾപ്പെട്ട ചിട്ടിഫണ്ട് തട്ടിപ്പ് എന്നിവയാണ് പ്രധാനമായും സർക്കാറിനെതിരെ ബി.ജെ.പി ആയുധമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയാൽ മാത്രം അഞ്ച്-ഏഴ് സീറ്റുകൾ പാർട്ടിക്ക് അനായാസം കിട്ടുമെന്ന് ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നു. ഗോത്രവർഗ വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് അവരുടെ വൻകിട സമ്മേളനവും അടുത്തിടെ ബി.ജെ.പി സംഘടിപ്പിച്ചിരുന്നു. ആദിവാസി ഗോത്രവിഭാഗങ്ങളിൽനിന്ന് കൂടുതൽ എം.എൽ.എമാരെയും എം.പിമാരെയും സൃഷ്ടിച്ച് അവരെ രാഷ്ട്രീയമായി വീണ്ടും ശക്തിപ്പെടുത്തുമെന്നായിരുന്നു യോഗത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ ഉറപ്പ്.
പറയാതെ പറഞ്ഞ് നവീൻ
പ്രധാനമന്ത്രി മോദിയുടെ നോട്ട് അസാധുവാക്കൽ, ഉറി മിന്നലാക്രമണം, ചരക്ക് സേവനനികുതി നടപ്പാക്കൽ തുടങ്ങി എല്ലാറ്റിനെയും അനുകൂലിച്ച മുഖ്യമന്ത്രിയാണ് നവീൻ പട്നായിക്. രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിനെ നിയോഗിച്ചപ്പോഴും അദ്ദേഹം ബി.ജെ.പിയെ പിന്തുണച്ചു. അതേസമയം, കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ അധികാരത്തിലേറിയപ്പോൾ നടന്ന പ്രതിപക്ഷ െഎക്യസംഗമത്തിൽ നവീൻ പെങ്കടുത്തില്ല. പശ്ചിമ ബാംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ 20ലേറെ പ്രതിപക്ഷ നേതാക്കൾ അണിനിരന്ന വിശാലസഖ്യ റാലി നടന്നപ്പോഴും നവീൻ മുഖം കാണിച്ചില്ല. ലോക്സഭയിൽ ബി.ജെ.പിക്കെതിരെ അവിശ്വാസപ്രമേയം വന്നപ്പോൾ ബി.ജെ.ഡി വിട്ടുനിന്നു. ഏറ്റവും ഒടുവിൽ കേന്ദ്രത്തിനെതിരെ റഫാൽ പോർവിമാന ഇടപാട് അഴിമതി രാജ്യമാകെ കത്തിപ്പടർന്നപ്പോഴും ബി.ജെ.പിക്കെതിരെ പ്രതികരിക്കാൻ നവീൻ തയാറായില്ല.
ഇതോടൊപ്പം, അടുത്തിടെ ഒഡിഷയിൽ പ്രധാനമന്ത്രി മോദി പെങ്കടുത്ത റാലികളിൽ നവീനിെൻറ പേരെടുത്തുപറഞ്ഞ് വിമർശിച്ചില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു. ഇതെല്ലാം നിയമസഭയിൽ ഭൂരിപക്ഷത്തിന് കുറവുവന്നാൽ ബി.ജെ.ഡി, ബി.ജെ.പി പിന്തുണ തേടുമെന്നതിെൻറ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇരു പാർട്ടികളിലെയും നേതാക്കൾ രഹസ്യമായി ഇത് സമ്മതിക്കുന്നുമുണ്ട്. അങ്ങനെവന്നാൽ, സ്വാഭാവികമായി കേന്ദ്രത്തിൽ ബി.ജെ.ഡി എം.പിമാരുടെ പിന്തുണയും ബി.ജെ.പിക്കാകും. 2000-2009 കാലഘട്ടത്തിൽ ബി.ജെ.ഡി-ബി.ജെ.പി സഖ്യസർക്കാറാണ് ഒഡിഷ ഭരിച്ചത്. കേന്ദ്രത്തിൽ വാജ്പേയി മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു ഒരിക്കൽ നവീൻ. അതേസമയം, സംസ്ഥാനത്ത് സ്വന്തം സർക്കാർ രൂപവത്കരിക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസാകെട്ട ബി.ജെ.ഡിയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ്. 21 ലോക്സഭ സീറ്റുള്ള സംസ്ഥാനത്ത് കഴിഞ്ഞതവണ 20ഉം തൂത്തുവാരിയത് ബി.ജെ.ഡിയായിരുന്നു. ഭരണവിരുദ്ധ വികാരത്തിൽ ആ കോട്ടയിൽ ഇത്തവണ വിള്ളലുണ്ടാകുമെന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്.
ഉത്കല
ദേശീയഗാനത്തിലെ ഉത്കലയാണ് ഒഡിഷ. ഒഡിയ ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശമായി ബ്രിട്ടീഷ് ഇന്ത്യയിൽ 1936 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തിെൻറ പിറവി. (പഴയ പേര് ഒറീസ). എല്ലാവർഷവും ഏപ്രിൽ ഒന്ന് ഉത്കല (ഒഡിഷപ്പിറവി) ദിവസമായി ആചരിക്കുന്നു. ഇന്ത്യയുടെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനത്തിെൻറ അതിരുകളിൽ പശ്ചിമ ബംഗാളും ഝാർഖണ്ഡും ഛത്തിസ്ഗഢും ആന്ധ്രപ്രദേശും ബംഗാൾ ഉൾക്കടലുമുണ്ട്.
2011ലാണ് പേരുമാറി ഒറീസയിൽനിന്ന് ഒഡിഷയായതും ഒറിയ ഭാഷ ഒഡിയ ആയതും. ഗജപതി രാജവംശത്തിെൻറ(1435-67)കാലഘട്ടത്തിൽ സ്ഥാപിതമായ പ്രശസ്തമായ പുരി ക്ഷേത്രച്ചുവരുകളിലാണ് ഒഡിഷ എന്ന് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽനിന്നായിരുന്നു പേരുമാറ്റം.
ഒഡിഷ (ലോക്സഭ 2014)
ബിജു ജനതാദൾ 20 (44.77)
കോൺഗ്രസ് 0 (26.38)
ബി.ജെ.പി 1(21.88)
ഒഡിഷ (നിയമസഭ 2014)
ബിജു ജനതാദൾ 117
കോൺഗ്രസ് 16
ബി.ജെ.പി 10
മറ്റുള്ളവർ -4
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.