ന്യൂഡൽഹി: മുഖ്യശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ പാടില്ലെന്ന് വ്യക്തമാക്കി സി.പി.എമ്മിെൻറ കരട് രാഷ്ട്രീയ പ്രമേയം. ബി.ജെ.പിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുകയാണ് മുഖ്യ കടമ. അതിന് ജനാധിപത്യ, മതേതര ശക്തികളെ ഒന്നിപ്പിക്കണം. സി.പി.െഎ ഉൾപ്പെടെ ചില ഇടത് പാർട്ടികളുടെ കോൺഗ്രസ് അനുകൂല നിലപാട് ദേശീയതലത്തിൽ ഇടത് െഎക്യം ദുഷ്കരമാക്കുന്നുവെന്നും കരട് ചൂണ്ടികാട്ടുന്നു. ഏപ്രിൽ18-22 വരെ ൈഹദരാബാദിൽ ചേരുന്ന 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട 53 പേജുള്ള പ്രമേയം പാർട്ടിയിലെയും പൊതുസമൂഹത്തിെൻറയും അഭിപ്രായ സ്വരൂപണത്തിന് പുറത്തുവിട്ടു.
ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് പോലുള്ള ഭരണവർഗ പാർട്ടികളുമായി ധാരണ വേണമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിെൻറയും നിലപാട് തള്ളിയ ജനുവരിയിലെ കൊൽക്കത്ത കേന്ദ്ര കമ്മിറ്റി നിലപാടാണ് കരടിലുള്ളത്. ഹിന്ദുത്വ ശക്തികൾക്കെതിരായി സ്വീകരിക്കേണ്ട നിലപാടിന് തുല്യമാണ് നവ ഉദാരീകരണ നയങ്ങൾക്കെതിരായ പോരാട്ടവും എന്ന് അടിവരയിടുന്ന നിലപാട് 2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിെൻറ രാഷ്ട്രീയ നിലപാടിെൻറ തുടർച്ചയാണ്.
സ്വതന്ത്ര ശക്തി വികസിപ്പിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനുമാണ് മുഖ്യപരിഗണന. ഇടത് െഎക്യം വിശാലമാക്കാൻ പ്രയത്നിക്കും. മൂർത്തമായ പരിപാടിയുടെ അടിസ്ഥാനത്തിൽ എല്ലാ ഇടത് ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കും. യോജിച്ച പ്രക്ഷോഭം, സംയുക്ത പ്രസ്ഥാനം ഇവയിലൂടെയാവും ഇത്. സംസ്ഥാനങ്ങളിലും ഇത് പ്രാവർത്തികമാക്കും. ദേശീയതലത്തിൽ ഇടത് ജനാധിപത്യ ബദലാവും രാഷ്ട്രീയ പ്രചാരണങ്ങളിൽ സി.പി.എം ഉയർത്തിക്കാട്ടുക. ഇടത് ജനാധിപത്യ മുന്നണിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന ശക്തികളെ അണിനിരത്തും. പാർട്ടിയുടെ രാഷ്ട്രീയ നിലപാടിെൻറ അടിസ്ഥാനത്തിൽ ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി സ്വന്തമാക്കാൻ അനുയോജ്യമായ തെരഞ്ഞെടുപ്പു തന്ത്രം രൂപവത്കരിക്കും.
ഇടതു പാർട്ടികളുടെ യോജിച്ച പ്രവർത്തനം പശ്ചിമ ബംഗാൾ, കേരളം, ത്രിപുര, തെലങ്കാന, ആന്ധ്രാപ്രദേശ്, ബിഹാർ, തമിഴ്നാട്, അസം, പഞ്ചാബ് എന്നിവിടങ്ങളിലുണ്ട്. എന്നാൽ, ദേശീയതലത്തിൽ ചില ഇടതു പാർട്ടികളുടെ വ്യത്യസ്ത രാഷ്ട്രീയ നിലപാട് െഎക്യവും യോജിച്ച പ്രവർത്തനവും ദുഷ്കരമാക്കുന്നു. ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ കേരള ഘടകങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിനൊപ്പമാണ്. കോൺഗ്രസ് ഉൾപ്പെടെ എല്ലാ മതേതര പാർട്ടികളെയും ഒന്നിപ്പിക്കണമെന്ന രാഷ്ട്രീയ ലൈനാണ് സി.പി.െഎയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.