ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ ഇന്ത്യൻ ജനതയെ നരേന്ദ്ര മോദി ഒാർമിപ്പിക്കേണ്ടതില്ലെന്നും ഇതിനുപകരം ഗോസംരക്ഷണത്തിെൻറ പേരിലുള്ള കൊലപാതകങ്ങൾക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ഇടതുകക്ഷികൾ. സബർമതിയിൽ വ്യാഴാഴ്ച മോദി നടത്തിയ പ്രസംഗത്തോടുള്ള പ്രതികരണത്തിലാണ്, ഇടതുപക്ഷം ശക്തമായ നടപടി ആവശ്യപ്പെട്ടത്.
‘ഗാന്ധിജിയുടെ ആശയങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാണ്. എന്നാൽ, ഗോസംരക്ഷണത്തിെൻറ പേരുപറഞ്ഞ് ചിലർ നടത്തുന്ന ആക്രമണം തടയാൻ നടപടി സ്വീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. ഇക്കാര്യത്തിൽ അദ്ദേഹം എന്തു നടപടിയാണ് നിർദേശിക്കുന്നതെന്ന് വ്യക്തമാക്കണം’ -സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മോദി മുന്നറിയിപ്പ് നൽകിയിട്ടും സാമൂഹിക വിരുദ്ധ ശക്തികൾ തങ്ങളുടെ പ്രവർത്തനം തുടരുകയാണെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി തുറന്ന കത്തിൽ വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണങ്ങൾ തുടരുകയാണെന്നും ഇതുസംബന്ധിച്ച് എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പ്രധാനമന്ത്രി ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.െഎ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.