കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിന് മുസ്ലിം ലീഗ് വാശിപിടിക്കില്ലെന്നാ ണ് പ്രതീക്ഷയെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനമഹായാത്രയുടെ ഭാ ഗമായി വയനാട്ടിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഘടകകക്ഷികളുമായി കോൺഗ്രസ് നല്ല ബന്ധത്തിലാണ്. സീറ്റിെൻറ കാര്യത്തിൽ കടുംപിടിത്തമ ുള്ള പാർട്ടികളല്ല ലീഗും കേരള കോൺഗ്രസും. സീറ്റ് വിഭജനം സംബന്ധിച്ച് മുന്നണിയിൽ ചർച്ച ആരംഭിക്കാനിരിക്കുന്നേ ഉള്ളൂ. ദേശീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും വിഭജനം. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. ജയസാധ്യതയല്ലാതെ മറ്റൊരു മാനദണ്ഡവും സ്ഥാനാർഥിനിർണയത്തിൽ ഉണ്ടാവില്ല.
താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി വീണ്ടും വ്യക്തമാക്കി. വയനാട് സീറ്റില്‍ മലബാറിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വേണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, വിഷയം ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു മറുപടി. പാർട്ടിക്കകത്ത് ആർക്കും അഭിപ്രായങ്ങൾ പറയാം. എന്നാൽ, പരസ്യ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ശബരിമല കേസിൽ സമ്മർദത്തിന് വഴങ്ങിയാണോ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ നിലപാട് മാറ്റിയതെന്ന് ചെയർമാൻ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് എ.കെ.ജി സെൻററിെൻറ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുകയാണ്. പ്രളായനന്തര പ്രവർത്തനങ്ങളിലെ വീഴ്ച മറക്കാൻ പിണറായി സർക്കാർ ശബരിമലയെ കൂട്ടുപിടിക്കുകയാണ്. സർക്കാർ നിലപാട് വിശ്വാസികളുടെ മനസ്സിൽ മുറിവുണ്ടാക്കി. ബി.ജെ.പിയും ആർ.എസ്.എസും ശബരിമല രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ മുൻകൂർ അനുമതി വേണമെന്ന പത്രമാരണ നിയമം അംഗീകരിക്കാനാകില്ല. മാധ്യമങ്ങളെ നിയന്ത്രിച്ചുനിർത്തി ഏകാധിപതിയെപ്പോലെ പെരുമാറുകയാണ് മുഖ്യമന്ത്രി- മുള്ളപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.