ന്യൂഡൽഹി: മധ്യപ്രദേശ്, മിസോറം നിയമസഭ തെരഞ്ഞെടുപ്പ് ബുധനാഴ്ച. രണ്ടു സംസ്ഥാനങ്ങളിലും പരസ്യപ്രചാരണം തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ അവസാനിച്ചു. മധ്യപ്രദേശിൽ നാലാം തവണയും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ശക്തമായ പ്രചാരണമാണ് നയിച്ചത്. എന്നാൽ, ഭരണവിരുദ്ധവികാരത്തിൽ ഭരണം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. മധ്യപ്രദേശിൽ 230 അംഗ നിയമസഭയിലേക്കും മിസോറമിൽ 40 മണ്ഡലങ്ങളിലേക്കുമാണ് വോെട്ടടുപ്പ്. ഡിസംബർ 11നാണ് വോെട്ടണ്ണൽ. മധ്യപ്രദേശിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം.
2008 മുതൽ മിസോറം ഭരിക്കുന്നത് കോൺഗ്രസാണ്. സംസ്ഥാനത്ത് 2013ൽ 34 സീറ്റുകൾ കോൺഗ്രസിന് ലഭിച്ചിരുന്നു. മിസോ നാഷനൽ ഫ്രണ്ട് അഞ്ചു മണ്ഡലങ്ങളിലും മിസോറം പീപ്ൾസ് കോൺഫറൻസ് ഒരിടത്തും ജയിച്ചു. ഇത്തവണ ബി.ജെ.പി 39 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് മിസോറം. 7,70,395 വോട്ടർമാരാണുള്ളത്. യുവ വോട്ടർമാരെ ആകർഷിക്കാൻ ഇത്തവണ സമൂഹമാധ്യമങ്ങളിലും പ്രചാരണം ശക്തമായിരുന്നു.
ഛത്തിസ്ഗഢിൽ നവംബർ 12, 20 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് ഡിസംബർ ഏഴിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.