െഎസോൾ: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിെൻറ അവസാന കോട്ടയായ മിസോറം ബുധനാഴ്ച ബൂത്തിലേക്ക് നീങ്ങും. അതിനിടെ മുഖ്യമന്ത്രി ലാൽ തൻഹാവ്ലയും പാർട്ടിയും അഭിമുഖീകരിക്കുന്നത് ഭാഗ്യപരീക്ഷ. തുടർച്ചയായി മൂന്നാംതവണ മുഖ്യമന്ത്രിപദം അലങ്കരിക്കാനാവുമെന്നാണ് തൻഹാവ്ല പ്രതീക്ഷിക്കുന്നത്. മൊത്തം 209 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 7,70,395 പേരിൽ 3,94,897 പേർ സ്ത്രീ വോട്ടർമാരാണ്.
സമ്പൂർണ സംസ്ഥാനമായി മിസോറം മാറിയ 1987മുതൽ കോൺഗ്രസും നിലവിലെ പ്രതിപക്ഷമായ മിസോ നാഷനൽ ഫ്രണ്ടുമാണ് മാറിമാറി ഭരിക്കുന്നത്. ഇരു പാർട്ടികളും തുടർച്ചയായ മൂന്നാം ഉൗഴത്തിൽ അധികാരത്തിലേറിയിട്ടില്ല എന്നതാണ് ചരിത്രം. 2013ലെ തെരെഞ്ഞടുപ്പിൽ 40 നിയമസഭാ സീറ്റിൽ 34ഉം കോൺഗ്രസ് തൂത്തുവരി. എം.എൻ.എഫിന് അഞ്ചും മിസോറം പീപ്പ്ൾസ് കോൺഫറൻസിന് ഒരു സീറ്റും മാത്രമാണ് ലഭിച്ചത്. ബി.ജെ.പിയാവെട്ട നിലംതൊട്ടില്ല.
തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ നിയമസഭ സ്പീക്കർ ഹിഫൈ തൽസ്ഥാനത്തുനിന്നും പാർട്ടിയിൽനിന്നും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത് തിരിച്ചടിയായെങ്കിലും ഇത്തവണയും പ്രചാരണത്തിലും സീറ്റുപ്രഖ്യാപനത്തിലും കോൺഗ്രസ് തന്നെയായിരുന്നു ഒരുപടി മുന്നിൽ. േകാൺഗ്രസും എം.എൻ.എഫും 40 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയപ്പോൾ 39 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ‘സോറം പീപ്പ്ൾസ് മൂവ്മെൻറും’ രണ്ട് ഇതര പാർട്ടികളും നാല് ഗ്രൂപ്പുകളും സഖ്യമുണ്ടാക്കി 34 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്.
പീപ്പ്ൾസ് റെപ്രസൻറ് ഫോർ െഎഡൻറിറ്റി ആൻഡ് സ്റ്റാറ്റസ് ഒാഫ് മിസോറം, മിസോറം ചാൻറു പോൾ ആൻഡ് സേവ് മിസോറം ഫ്രണ്ട്, ഒാപറേഷൻ മിസോറം തുടങ്ങിയ സംഘടനകൾ കോൺഗ്രസിനൊപ്പം സഖ്യത്തിലാണ്. എന്നാൽ, മിസോറമിലെ ഏറ്റവും പുതിയ പാർട്ടിയായ നാഷനൽ പീപ്പ്ൾസ് പാർട്ടിയുടെ കടന്നുവരവ് കോൺഗ്രസിന് വെല്ലുവിളിയുയർത്തിയിട്ടുണ്ട്. മുൻ ലോക്സഭ സ്പീക്കറും മേഘാലയ മുഖ്യമന്ത്രിയുമായ പി.എ. സാങ്മ സ്ഥാപിച്ച എൻ.പി.പി ഇൗ വർഷം ഫെബ്രുവരിയിൽ നടന്ന മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുമായി കോൺഗ്രസിന് തൊട്ടുപിന്നിൽ എത്തിയിരുന്നു. മേഘാലയയിലും മണിപ്പൂരിലും ബി.ജെ.പിക്കാണ് എൻ.പി.പിയുടെ പിന്തുണ നൽകിയത്.
പ്രചാരണത്തിനിടെ ‘ബ്രൂ വിവാദവും’ മിസോറമിലെ തെരഞ്ഞെടുപ്പിൽ നിർണായകമാണ്. ബ്രൂ വംശജരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദം ചീഫ് ഇലക്ടറൽ ഒാഫിസർ ബി. ശശാങ്കിെന പുറത്താക്കുന്നതിലാണ് കലാശിച്ചത്. ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽനിന്ന് കുടിയേറിയ ബ്രൂ േഗാത്ര വിഭാഗക്കാരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കണമെന്നാണ് മിസോ ജനത കാലങ്ങളായി ആവശ്യപ്പെടുന്നത്.
ക്രിസ്തുമത വിശ്വാസികളായ പട്ടിക ജാതിക്കാരാണ് മിസോ ജനതയിൽ ഭൂരിപക്ഷം. നിരവധി തവണ ബ്രൂ വംശജർക്കെതിരെ അക്രമങ്ങൾ അരങ്ങേറി. ഇവിടെനിന്ന് പലായനം ചെയ്തവർ ത്രിപുരയിലെ അഭയാർഥി ക്യാമ്പുകളിലാണ് കഴിയുന്നത്. ഇവർ തങ്ങളുടെ വോട്ടുകൾ ഇതുവരെ പോസ്റ്റൽ ആയാണ് ചെയ്തിരുന്നത്. ക്യാമ്പിലുള്ള ബ്രൂ വോട്ടർമാർ മിസോറമിൽ എത്തി വോട്ട് ചെയ്യാമെന്നാണ് ലാൽ തൻഹാവ്ലയുടെ നിലപാട്. എന്നാൽ, അതിനായി ദിവസങ്ങളോളം യാത്രചെയ്യേണ്ടിവരണമെന്നതിനാൽ ക്യാമ്പുകൾ നിൽക്കുന്ന മമിത് ജില്ലയിൽ 15 താൽക്കാലിക പോളിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി പുതുതായി ചുമതലയേറ്റ ഇലക്ടറൽ ഒാഫിസർ ആശിഷ് കുന്ദ്ര അറിയിച്ചിട്ടുണ്ട്. ഇവർക്ക് 12000ത്തോളം വോട്ടുകൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.