ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ആറു സീറ്റിൽ പരസ്പര മത്സരമില്ലെന്ന സി.പി.എം പ്രഖ്യാപനത ്തിനിടയിൽ, ഇക്കാര്യത്തിൽ പുനരാലോചന നടത്താൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സി. പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ സമ്മർദത്തെ തുടർന്നാണ് തീരുമാനം.
പശ്ചിമ ബംഗാൾ പി.സി.സി അധ്യക്ഷൻ സുമൻ മിത്രയുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാക്കൾ, സി.പി.എമ്മിെൻറ ആവശ്യത്തിന് വഴങ്ങരുതെന്ന് രാഹുലിനോട് അഭ്യർഥിച്ചു. പരസ്പരം മത്സരിക്കേണ്ട എന്നു തീരുമാനിച്ച ആറുസീറ്റിൽ കഴിഞ്ഞതവണ സി.പി.എം വിജയിച്ച രണ്ടു സീറ്റ് കോൺഗ്രസിെൻറ സ്വാധീന മേഖലയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
അന്തരിച്ച നേതാവ് പ്രിയരഞ്ജൻ ദാസ്മുൻഷിയുടെ തട്ടകമായിരുന്ന റായ്ഗഞ്ചും പി.സി.സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരിയുടെ സ്വാധീന മേഖലയായ മുർഷിദാബാദുമാണ് ഇൗ സീറ്റുകൾ. എന്നാൽ, ഇൗ രണ്ടു സീറ്റിൽ മാത്രമാണ് കഴിഞ്ഞ തവണ സി.പി.എം ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.