തിരുവനന്തപുരം: കുളത്തിലറങ്ങി തപ്പിയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരെൻറ ശനിയാഴ്ചത്തെ പ്രചാരണ ം ആരംഭിച്ചത്. കാലാവസ്ഥ ദിനത്തിലാണ് ബനിയനും മുണ്ടും മടക്കിക്കുത്തി കുമ്മനം മരുതംകുഴി ക്ഷേത്രത്തിന് സമീപമ ുള്ള ചിറ്റാൻകര കോട്ടൂർകോണം കുളം വൃത്തിയാക്കാൻ പ്രവർത്തകർക്കൊപ്പം ഇറങ്ങിയത്. പായൽ നീക്കിയും ചളിവാരിയും അഴുക്ക് നീക്കിയ ശേഷം കരയിൽ ഒരു പ്ലാവിൻ തൈ നട്ടശേഷമായിരുന്നു മടക്കം. പിന്നീട് മുൻ തിരുവിതാംകൂർ രാജകുടുംബത്തെ കവടിയാർ കൊട്ടാരത്തിലെത്തി സന്ദർശിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്ത താൻ ഇത്തവണയും വോട്ട് ചെയ്യാന്‍ പോകുമെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
കെ.പി.സി.സി കാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായി സംഘടിപ്പിച്ച പ്രസംഗപരിശീലന പരിപാടിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥിയുടെ ആദ്യ പരിപാടികളിലൊന്ന്. പ്രധാന എതിരാളിയായ എൽ.ഡി.എഫ് സ്ഥാനാർഥിയെ വിമർശിച്ചാണ് പരിപാടി തരൂർ ഉദ്ഘാടനം ചെയ്തത്.
‘സി. ദിവാകരൻ 40 വർഷമായി കേരളരാഷ്ട്രീയത്തിലുണ്ടെങ്കിലും പാർലമെൻറ് അങ്ങ് ഡൽഹിയിലാണ്’. ‘അവിടെ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംസാരിക്കേണ്ടത്’- അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയോടെ അസംബ്ലി മണ്ഡലതല കൺവെന്‍ഷനുകളും തരൂർ പൂര്‍ത്തിയാക്കി. സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം വോെട്ടടുപ്പിൽ പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. 28ന് മുമ്പ് മണ്ഡലം, ബൂത്ത് കൺവെന്‍ഷൻ പൂത്തിയാക്കും. ബൂത്ത് കൺവെന്‍ഷനുകള്‍ പ്രവര്‍ത്തക കൺവെന്‍ഷനുകള്‍ മാത്രമാക്കാതെ കുടുംബയോഗങ്ങളായി നടത്താനാണ് തീരുമാനം.
ഗൃഹസന്ദര്‍ശന സ്‌ക്വാഡുകൾ ഏപ്രില്‍ ഒന്ന് മുതല്‍ വീടുകൾ കയറും. തരൂരിെൻറ മണ്ഡലപര്യടനം ഏപ്രില്‍ ഒന്നിന് വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍നിന്ന് ആരംഭിക്കും. കനത്ത ചൂട് കാരണം രാവിലെ എട്ട് മുതല്‍ 11.30 വരെയും ഉച്ചതിരിഞ്ഞ് 3.30 മുതൽ രാത്രി ഒമ്പത് വരെയുമാണ് സമയക്രമം.
പാറശ്ശാലയുടെ ഗ്രാമീണ മനസ്സിെൻറ സ്നേഹവായ്പ് ഏറ്റുവാങ്ങിയാണ് സി. ദിവാകരെൻറ രണ്ടാംഘട്ടപര്യടനത്തിന് തുടക്കമായത്. ശനിയാഴ്ച മുതൽ 29 വരെ വിവിധ മണ്ഡലങ്ങളിൽ വോട്ടർമാരെ നേരിൽ കാണുന്ന പര്യടനപരിപാടി മഞ്ചവിളാകത്തെ നെയ്ത്തുശാലയിലെ തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് ആരംഭിച്ചത്. ഗോപിനാഥെൻറ നെയ്ത്ത് കേന്ദ്രത്തിലെത്തിയ ദിവാകരനെ കാണാനും പിന്തുണയർപ്പിക്കാനും സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ എത്തി. അരുവിപ്പുറം, കുന്നത്തുകാൽ, പെരുങ്കടവിള, ആര്യൻകോട്, ഒറ്റശേഖരമംഗലം, അമ്പൂരി പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തിയ പര്യടനം രാത്രി ആദിവാസി ഊരുകളിലാണ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.