തിരുവനന്തപുരം: പിൻവലിക്കൽ സമയം തീർന്ന് അന്തിമചിത്രം തെളിഞ്ഞപ്പോൾ ലോക്സഭ തെ രഞ്ഞെടുപ്പിൽ പോരാട്ടത്തിന് സംസ്ഥാനത്ത് 227 സ്ഥാനാർഥികൾ. 20പേർ അങ്കത്തട്ടിൽ കയറിയ വയനാട്ടിലാണ് സ്ഥാനാർഥികൾ കൂടുതൽ. ആറ് പേരുള്ള ആലത്തൂരിലാണ് കുറവ്. ഇനി രണ്ടാഴ്ച അരയും തലയും മുറുക്കി സർവ അടവുകളുമെടുത്തുള്ള പ്രചാരണം. 20 മണ്ഡലങ്ങളിലേക്ക് 303 പത്രികകൾ ലഭിച്ചെങ്കിലും 243 എണ്ണമാണ് സൂക്ഷ്മ പരിശോധനക്കുശേഷം സ്വീകരിച്ചത്. 16 എണ്ണം തിങ്കളാഴ്ച പിൻവലിച്ചു. ശേഷിച്ചവർക്ക് വൈകുന്നേരം തന്നെ ചിഹ്നവും അനുവദിച്ചു.
മത്സരരംഗത്തുള്ള സ്ഥാനാർഥികൾ: കാസർകോട് 9, കണ്ണൂർ 13, വയനാട് 20, വടകര 12, കോഴിക്കോട് 14, പൊന്നാനി 12, മലപ്പുറം 8, പാലക്കാട് 9, ആലത്തൂർ 6, തൃശൂർ 8, ചാലക്കുടി 13, എറണാകുളം 13, ഇടുക്കി 8, കോട്ടയം 7, ആലപ്പുഴ 12, മാവേലിക്കര 10, പത്തനംതിട്ട 8, കൊല്ലം 9, ആറ്റിങ്ങൽ 19, തിരുവനന്തപുരം 17.
ആറ്റിങ്ങൽ, പൊന്നാനി, വയനാട്, കാസർകോട് മണ്ഡലങ്ങളിൽ രണ്ട് വീതവും കൊല്ലം, എറണാകുളം, ആലത്തൂർ, പാലക്കാട്, കോഴിക്കോട്, വടകര, കണ്ണൂർ മണ്ഡലങ്ങളിൽ ഒാരോ പത്രികയുമാണ് പിൻവലിച്ചത്. പത്രിക സമർപ്പണത്തിെൻറ അവസാനസമയങ്ങളിൽ രംഗത്തെത്തിയ അപരന്മാർ മിക്കവാറും മത്സരരംഗത്ത് തുടരുകയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കടക്കം അപരഭീഷണിയുണ്ട്. മുന്നണി സ്ഥാനാർഥികൾ ആയിരിക്കും വോട്ടിങ് യന്ത്രത്തിൽ ആദ്യം. സ്വതന്ത്രർ അതിനുശേഷമേ വരൂ. 30ഒാളം വനിതകളാണ് മത്സരരംഗത്ത് അവശേഷിക്കുന്നത്. ഇതിൽ പ്രധാന മുന്നണികളുടെ രണ്ടുവീതം സ്ഥാനാർഥികൾ ഉൾപ്പെടുന്നു. കണ്ണൂരിൽ സി.പി.എമ്മിെൻറ പി.കെ. ശ്രീമതി അടക്കം അഞ്ച് വനിതകളാണ് മത്സരരംഗത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.