കോട്ടയം: കോട്ടയം: കുട്ടനാട്ടിൽ സ്ഥാനാർഥിയെ നിർത്താൻ ഇരു കേരള കോൺഗ്രസും നീക്കം ശക ്തമാക്കി. ജയസാധ്യതയുള്ള സ്ഥാനാർഥിക്കായി കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങ ൾ നേതൃതല ചർച്ചകളും ആരംഭിച്ചു. കുട്ടനാട്ടിലെ പാർട്ടി നേതാക്കളുമായുള്ള കൂടിക്കാഴ് ചകളും സജീവമാണ്.അതേസമയം, കുട്ടനാട്ടിൽ പാലാ ആവർത്തിക്കാതിരിക്കാൻ ഇരുപക്ഷവുമാ യി യു.ഡി.എഫിെൻറ സമവായ ചർച്ചകളും തുടങ്ങി. കുട്ടനാട്ടില്‍ സീറ്റ് നല്‍കാമെന്ന് യു.ഡി.എഫ് നേതൃത്വം ഉറപ്പ് നൽകിയതായി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാക്കൾ അറിയിച്ചു. കുട്ടനാട്ടിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ സ്ഥാനാര്‍ഥി ചര്‍ച്ചകളും നടന്നു. എം.എൽ.എമാരായ ഡോ. ജയരാജും റോഷി അഗസ്റ്റിനും സന്നിഹിതരായിരുന്നു.
2011ൽ പുനലൂർ മണ്ഡലം കോൺഗ്രസിന് മടക്കിനൽകിയപ്പോൾ ഉണ്ടാക്കിയ ധാരണപ്രകാരം കേരള കോൺഗ്രസ്-എമ്മിന് കിട്ടിയ സീറ്റാണ് കുട്ടനാട്. അന്ന് സ്ഥാനാർഥി നിർണയവും പ്രചാരണവും തുടങ്ങിയ ശേഷമായിരുന്നു സീറ്റ് വിട്ടുകൊടുത്തത്. പിന്നീട് പാർട്ടിയിലേക്ക് വന്ന ജോസഫ് പക്ഷത്തിന് കുട്ടനാട് മത്സരിക്കാൻ നൽകുക മാത്രമാണ് ചെയ്തത്. ഇപ്പോഴത്തെ അവകാശവാദത്തിൽ കഴമ്പില്ലെന്നും ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. യു.ഡി.എഫ് നേതാക്കൾ ഉറപ്പുനൽകിയ സാഹചര്യത്തിൽ സ്ഥാനാർഥി നിർണയം വൈകില്ലെന്നും ജോസ് വിഭാഗം അറിയിച്ചു. കുട്ടനാട്ടിൽ ചേർന്ന ജോസ് വിഭാഗം നേതൃയോഗം സ്ഥാനാർഥിയെക്കുറിച്ചും ചർച്ച നടത്തി. തോമസ് ചാണ്ടിയുടെ കുടുംബത്തിലെ ആരെങ്കിലും മത്സരിച്ചാൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും ചമ്പക്കുളം ഡിവിഷൻ ജില്ല പഞ്ചായത്ത് അംഗവുമായ ബിനു ഐസക് രാജു മത്സരിച്ചേക്കും. അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗവും ജില്ല സെക്രട്ടറിയും എടത്വ സെൻറ് അലോഷ്യസ് കോളജ് പ്രഫസറുമായ ഡോ. ഷാജോ കണ്ടക്കുടിയെ സ്ഥാനാർഥിയാക്കാനാണ് ധാരണ. ഇതിന് ജോസ് കെ. മാണി അംഗീകാരവും നൽകി.
കുട്ടനാട്ടിൽ എൻ.സി.പി സ്ഥാനാർഥിയായി പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗവുമായ സലിം പി. മാത്യു മത്സരിക്കുമെന്നാണ് നിലവിലെ സൂചന.
പാർട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13ന് തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന അവസാന ഹിയറിങ് അനുകൂലമാകുമെന്ന വിശ്വാസവൂം ജോസ് പക്ഷത്തിനുണ്ട്. ഈ മാസം 13നും 14നും ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി കുട്ടനാട് പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകും. കോൺഗ്രസ് നേതാക്കൾ കുട്ടനാട് സീറ്റിൽ മത്സരിക്കാൻ അനുമതി നൽകിയതായി ജോസഫ് വിഭാഗവും വ്യക്തമാക്കി. കഴിഞ്ഞ തവണ പരാജയപ്പെട്ട ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയാക്കാനാണ് നീക്കം. അതല്ലെങ്കിൽ ഇപ്പോൾ ഇടതുമുന്നണിയുടെ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസിലെ േഡാ. കെ.സി. ജോസഫിനെ കളത്തിലിറക്കാനും ആലോചനയുണ്ട്. ജനാധിപത്യ കേരള കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി പി.ജെ. ജോസഫും ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.