കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമെ ഇടുക്കി മണ്ഡലവും കൂടി വേണമെ ന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് എം ഉറച്ചുനിൽക്കുമെന്ന് വൈസ് ചെയർമാൻ ജോസ് കെ. മ ാണി എം.പി. ഇക്കാര്യം പാർട്ടി ചെയർമാനും വൈസ് ചെയർമാനും യു.ഡി.എഫ് നേതൃത്വത്തോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. വിഷയം യു.ഡി.എഫ് ചർച്ച ചെയ്തില്ലെങ്കിലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതുസംബന്ധിച്ച് ഉറപ്പ് നൽകിയിട്ടുണ്ട്. കോട്ടയത്ത് പാർട്ടി സ്ഥാനാർഥി ആരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. 24ന് കാസർകോട്ടുനിന്ന് ആരംഭിക്കുന്ന കേരള കോൺഗ്രസിെൻറ കേരളയാത്ര ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിച്ചശേഷം ഇക്കാര്യം ചർച്ചചെയ്യും.
ഇടുക്കികൂടി ലഭിച്ചാൽ രണ്ടിടത്തും മികച്ച സ്ഥാനാർഥികളുണ്ടാകും. സ്ഥാനാർഥി സ്ത്രീയോ പുരുഷനോ എന്ന ചോദ്യത്തിന് ആരായാലും ഏറ്റവും മികച്ച ആളായിരിക്കുമെന്നായിരുന്നു മറുപടി. കേരള കോൺഗ്രസിനു സ്ഥാനാർഥി ക്ഷാമം ഉണ്ടാവില്ല. സിറ്റിങ് എം.എൽ.എ മത്സരിക്കുമോയെന്നതും ചർച്ചയായിട്ടില്ല. കോട്ടയം സീറ്റ് െവച്ചുമാറാനുള്ള സാധ്യതയില്ല. കേരള കോണ്ഗ്രസ് എം തന്നെ മത്സരിക്കും. ഇതിനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറപ്പ് പറഞ്ഞിട്ടുണ്ട്. പി.സി. ജോർജിനെ മുന്നണിയിൽ എടുക്കുമോയെന്ന ചോദ്യത്തിനു നടക്കാത്ത കാര്യത്തിന് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.