പത്തനംതിട്ട: കോന്നിയിെല സ്ഥാനാർഥിയെ തീരുമാനിക്കാൻ ചേർന്ന സി.പി.എം യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിെൻറ നിർദേശത്തിനെതിരെ ഉയർന്നത് കടുത്ത വിയോജിപ്പ്. ജില്ല സ െക്രട്ടറിതന്നെ നിർദേശത്തിനെതിരെ രംഗത്തുവന്നത് നേതൃത്വത്തെ ഞെട്ടിച്ചു.
കോന്നിയിലെ കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിന് അറിയില്ലെന്ന് ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ സെക്രട്ടറി കെ.പി. ഉദയഭാനു തുറന്നടിച്ചു. ഒരു ധാരണയുമില്ലാത്തവരാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. സംസ്ഥാന നേതൃത്വം തീരുമാനം അടിച്ചേൽപിക്കുകയാണ്. ചില സെക്രേട്ടറിയറ്റ് അംഗങ്ങളും സെക്രട്ടറിയുടെ നിലപാടിനെ പിന്തുണച്ചു. എന്നാൽ, ആരും മറ്റ് പേരുകളൊന്നും മുേന്നാട്ടുവെച്ചില്ല. സംസ്ഥാന നേതൃത്വത്തിെൻറ നിർദേശത്തിന് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിക്കട്ടെയെന്നു പറഞ്ഞ് യോഗം പിരിഞ്ഞു.
കെ.ജെ. തോമസും കെ.എൻ. ബാലഗോപാലുമാണ് സംസ്ഥാന സെക്രേട്ടറിയറ്റിനെ പ്രതിനിധീകരിച്ചത്. ഇവെരക്കൂടാതെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. അനന്ദഗോപൻ, ആർ. ഉണ്ണികൃഷ്ണപിള്ള എന്നിവരും പങ്കെടുത്തു. കോന്നി നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിെൻറ നിർദേശത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ല. കമ്മിറ്റി കഴിഞ്ഞിറങ്ങിയ നേതാക്കളുടെെയല്ലാം മുഖത്ത് മ്ലാനത പ്രകടമായിരുന്നു.
2011ൽ അടൂർ പ്രകാശിനോട് ഏറ്റുമുട്ടി കുറഞ്ഞ വോട്ടിന് പരാജയപ്പെട്ട എം.എസ്. രാജേന്ദ്രൻ സ്ഥാനാർഥിയാകുമെന്നാണ് കരുതിയിരുന്നത്. ഇതിന് വിരുദ്ധമായ തീരുമാനം മുകളിൽനിന്ന് വന്നതാണ് പ്രതിഷേധം വിളിച്ചുവരുത്തിയത്. പുതുമുഖം വേണെമന്ന സംസ്ഥാന നേതൃത്വത്തിെൻറ നിലപാടാണ് ജനീഷ്കുമാറിന് നറുക്കുവീഴാൻ ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.